ഞായറാഴ്ചകളുടെ സ്വന്തം സവിശേഷതയായ
ഇഴഞ്ഞുനീങ്ങല് അപരാഹ്നത്തിലേക്ക് കടന്നപ്പോള്
അവര് ആ മഞ്ഞച്ചായമടിച്ച ,കറുത്ത ഗ്രില്ലുകളുള്ള
ഒറ്റനില കെട്ടിടത്തില് ഒത്തുകൂടി.അവര് എന്നാല് ,
മോത്തിലാല് നെഹ്റു കോളനിയിലെ അസോസിയേഷന്
ഭാരവാഹികള് !
പാടം നികത്തി പണിത കോളനിയിലെ
മുപ്പതോളം വീടുകളിലെ പ്രതിനിധികളായി ,വാശിയേറിയ
തിരഞ്ഞെടുപ്പിനൊടുവില് അംഗത്വം നേടിയ നാല്
മഹിളാ രത്നങ്ങളും ആറു പുരുഷകേസരികളും ......
പൊടി പിടിച്ചു ,പൊടി പറത്തി ഈണത്തില് കറങ്ങുന്ന
പങ്കക്ക് താഴെ മേശക്ക് ചുറ്റുമായി വാരാന്ത്യ ആഘോഷങ്ങളുടെ
ബാക്കിപത്രമായ ആലസ്യത്തില് ഇരിക്കുന്ന അംഗങ്ങളുടെ
മുന്നിലേക്ക് ഒരു കെട്ട് അപേക്ഷാഫോറങ്ങള് ഇട്ട് അസോസിയേഷന്
പ്രസിഡണ്ടും കോളനിയിലെ പുരുഷപ്രജകളില് സുന്ദരസുഭഗനും
ദീനലോലനും സര്വ്വോപരി നാരികളുടെ ആരാധനാ പാത്രവുമായ
നന്ദകുമാര്മാഷ് വിഷയം ആരംഭിച്ചു .
"മാന്യ സുഹൃത്തുക്കളെ ,കഴിഞ്ഞയാഴ്ചത്തെ അജണ്ട പ്രകാരം
ഈ കോളനിയിലെ ഏറ്റവും നല്ല വീട്ടമ്മയെ തിരഞ്ഞെടുക്കുന്ന
മത്സരത്തിനായി വീട്ടമ്മമാര് അവരവരുടെ കൈയ്യക്ഷരത്തില്
സ്വന്തം ഗുണഗണങ്ങള് വര്ണ്ണിച്ചു കൊണ്ടു അപേക്ഷകള്
സമര്പ്പിക്കാന് ആവശ്യപ്പെട്ടിരുന്നല്ലോ ,അതുപ്രകാരം കിട്ടിയ
അപേക്ഷകളില് തീര്പ്പ്കല്പ്പിക്കുന്നതിനായി ഈ യോഗം
ആരംഭിച്ചതായി ഞാന് പ്രഖ്യാപിക്കുന്നു.അപേക്ഷകള് ഉച്ചത്തില്
വായിക്കുന്നതിനായി ഞാന് വൈസ്പ്രസിഡണ്ട് ആയ ജവാനി
നായരെ സ്വാഗതം ചെയ്യുന്നു
തന്റെ പേര് വിളിക്കുന്നത് കേട്ട ഇലെക്ട്രിസിറ്റി ബോര്ഡ് സുപ്രണ്ട് ,
ചുണ്ടെലി മുഖമുള്ള ജവാനി നായര് തന്റെ കട്ടിക്കണ്ണട,
കോളേജില് പഠിക്കുന്ന കാലത്ത് ആണ്കുട്ടികളുടെ ശ്രദ്ധ കിട്ടാത്ത
പെണ്കിടാങ്ങള് സഹജമായി വളര്ത്തിയെടുക്കുന്ന 'അലൂഫ്നെസ്സിന്റെ '
ഭാഗമായി, വലം കൈയ്യിലെ ചൂണ്ടുവിരല് കൊണ്ടു ഒന്ന് കയറ്റി
വെച്ചു ;തന്റെ ചുണ്ടെലി മുഖം മൂലം കിട്ടിയ പദവി -
(എതിരാളിയായി മത്സരിച്ച ലക്ഷണം തികഞ്ഞ സുന്ദരിയായ
കാഞ്ചന വല്ലഭന് കോളനിയിലെ അസൂയാലുക്കളായ അര്ദ്ധ സുന്ദരികളും
അനുസരണാശീലമുള്ള ഭര്ത്താക്കന്മാരും വോട്ടു ചെയ്തില്ല )
യുടെ ഉത്തരവാദിത്വങ്ങളിലെക്ക് കടന്നു .
'ആദ്യത്തെ അപേക്ഷ
പേര് :അനന്യ നായര്
വയസ്സ് :മുപ്പത്തിരണ്ട്
ഈ കോളനിയിലെ ഏറ്റവും നല്ല വീട്ടമ്മയാവാനുള്ള യോഗ്യത
എന്ത് കൊണ്ടും എനിക്കാണ്.കാരണം കോളനിയിലെ വീടുകളില്
ഏറ്റവും നല്ല പൂന്തോട്ടമുള്ളത് എന്റെ വീട്ടിലാണ് .മുടങ്ങാതെ
രണ്ടു നേരവും ചെടികള്ക്ക് വെള്ളമൊഴിച്ച് പരിചരിക്കുന്നത്
ഞാനാണ് .അതിനാല് അവാര്ഡ് എനിക്ക് നല്കണമെന്ന് അപേക്ഷിക്കുന്നു .'
നനുത്ത പ്രഭാതങ്ങളില് അനന്യാനായരുടെ പഞ്ചാരനനക്കലില്
നനഞ്ഞു കുളിരുന്ന ദന്ത ഡോക്ടര് ജോസ് പനക്കല് അനന്യയെ
പിന്താങ്ങി കൃതജ്ഞത കാണിച്ചു .എന്നാല് പൂന്തോട്ടമുണ്ടാക്കുക
എന്നത് ഏത് തോട്ടക്കാരനും ചെയ്യാവുന്ന പ്രവൃത്തിയാണെന്നും
അത് ഒരു നല്ല വീട്ടമ്മയുടെ ലക്ഷണമായി കാണാനാവില്ലെന്നും
ഉള്ള ഭൂരിപക്ഷ അഭിപ്രായത്തില് ദന്ത ഡോക്ടറുടെ വാദമുഖങ്ങള്
ആട് കടിച്ച ബിഗോണിയ പോലെ കരിഞ്ഞു പോയി .
ജവാനിചുണ്ടെലി വീണ്ടും തന്റെ ഗോള്ഡ് ഫിഷ് വായ തുറന്നു
വായന തുടര്ന്നു .
'പേര് :മെറ്റില്ഡ ഫ്രെഡി
വയസ്സ് :മുപ്പത്തി അഞ്ച്
ഈ കോളനിയിലെ ഏറ്റവും സംതൃപ്തനായ ഭര്ത്താവ് ഫ്രെഡി
ആണ് .ഞാന് എന്റെ ഭര്ത്താവിനെ കിട ............'
ഇതയുമായപ്പോഴേക്കും ജവാനി നായരുടെ മുഖം ചുവന്നു ,
ശബ്ദം വിറച്ചു .അവര് കണ്ണടഒന്ന് കൂടെ കയറ്റി കടലാസ്സു മേശമേല്
വെച്ചു .
'ഇനിയുള്ള വരികള് വായിക്കാന് എന്റെ സദാചാരബോധം
എന്നെ അനുവദിക്കുന്നില്ല .'
ചുണ്ടെലിയുടെ ഇടിഞ്ഞു തൂങ്ങിയ തോളുകള് ലജ്ജയാല് കൂമ്പി .
ഉറക്കം തൂങ്ങിയ മുഖങ്ങളില് സി എഫ് എല് ബള്ബിന്റെ
പ്രകാശം !.ചുണ്ടെലിയുടെ കൈയില് നിന്നും അപേക്ഷ തട്ടിയെടുത്ത്
പുരുഷാംഗങ്ങള് കുടവയറന് ഫ്രെഡിയോടുള്ള അസൂയയാല്
പച്ചയായ കണ്ണുരുട്ടി വായിക്കാന് തിരക്കുകൂട്ടി .
സമിതിയിലെ തലമുതിര്ന്ന അംഗവും ബഹുമാന്യനുമായ
നാരായണന് നംബീശന്റെ വിധി തീര്പ്പ്:
'അത് ഒരു നല്ല വേശ്യയുടെ ഗുണം മാത്രമാണ് ,അതുകൊണ്ട്
മാത്രം മെറ്റിയേ തിരഞ്ഞെടുക്കാനാവില്ല .'
എന്നത് അംഗങ്ങളുടെ മുറുമുറുക്കലുകള്ക്കിടയില്
മേശമേലടിച്ച് പിന്താങ്ങി ,ചുണ്ടെലി അടുത്ത അപേക്ഷ
വായന തുടങ്ങി .
'പേര് :ശോഭ വത്സന്
വയസ്സ് :നാല്പ്പത്
ഈ കോളനിയിലെ ഏറ്റവും നല്ല കുക്ക് എന്ന അവാര്ഡ്
പല പ്രാവശ്യം നേടിയ എനിക്കാണ് നല്ല വീട്ടമ്മക്കുമുള്ള
അംഗീകാരത്തിനുംഅവകാശം .എന്റെ കൈപ്പുണ്യം
അനുഭവിച്ചിട്ടുള്ള എല്ലാ അംഗങ്ങളും എനിക്ക് വോട്ടു
ചെയ്യണം എന്ന് അഭ്യര്ത്ഥിക്കുന്നു .
ഒരു വീട്ടമ്മയുടെ ഏറ്റവും പരമപ്രധാനമായ ഉത്തരവാദിത്വം
കുടുംബത്തെ ഊട്ടുക എന്നതാണെന്നും അതിനാല് അവാര്ഡിനര്ഹ
ശോഭാ വത്സന് തന്നെയാണെന്ന് അവരുടെ അയല് വാസിയും
ദിവസവും അവരുടെ പകര്ച്ചകള് മതിലിനപ്പുറത്ത് കൂടെ
കൈവിരല് സ്പര്ശമായും പാല്പ്പുഞ്ചിരിയായും നുകരാറുള്ള
റേഡിയോ ജോക്കി അനില് തോട്ടുങ്ങല് വാദിച്ചു .
നാല് വേലക്കാരികളെ മേല്നോട്ടം മാത്രം നടത്തി ഭക്ഷണം
ഉണ്ടാക്കുന്നത് വീട്ടമ്മയുടെ മിടുക്ക് ആയി കാണാനാവില്ല
എന്നതും അധികം കുടുംബങ്ങളും പുറത്തുപോയി
ആഹാരം കഴിക്കുന്ന ഈ കാലഘട്ടത്തില് പാചകം എന്നത് ഒരു യോഗ്യതയാക്കുന്നതിനെ ഫെമിനിസ്റ്റ് അംഗങ്ങള് എതിര്ത്തതും ആ അപേക്ഷയും തള്ളാനുള്ള കാരണങ്ങള് ആയി .
ചര്ച്ച ഇത്രയുമായപ്പോഴേക്കും തൊട്ടപ്പുറത്തെ കസേരയിലിരുന്ന
ലതികാദേവിയുടെ 'മോണാലിസ 'പെര്ഫ്യുമിന്റെ 'മണം
വിയര്പ്പില് കുഴഞ്ഞു അരോചകമായി തുടങ്ങിയ ഉണ്ണിത്താനും ,
മേശക്കപ്പുറമിരിക്കുന്ന ലുലു ജിഷ്ണുവിന്റെ ലോ നെക്ക്
കുര്ത്തക്കിടയിലൂടെ വെളിപ്പെടുന്ന അഴകളവുകള് ശല്യം
ചെയ്തു തുടങ്ങിയതിനാല് മുന്നിലാലും ചര്ച്ച നിര്ത്താനുള്ള
സിഗ്നലുകള് ചേഷ്ടകളിലൂടെ കാണിച്ചു തുടങ്ങി .അത് ഒരു
പകര്ച്ച വ്യാധിയായി പടര്ന്ന് എല്ലാ അംഗങ്ങളിലും എത്തി .
അവസാനം ചുണ്ടെലിയും ദീനലോലനും ചേര്ന്ന് ഒരു പ്രസ്താവന
നടത്തി യോഗം പിരിച്ചു വിട്ടു .പ്രസ്താവനയുടെ പ്രസക്ത ഭാഗങ്ങള്
ഇങ്ങനെയായിരുന്നു .....
'വീട്ടമ്മ എന്നത് അഴകൊഴാന്നിരിക്കുന്ന കളിമണ്ണ് പോലെയാണ് .
ഓരോ വീടിന്റെയും ഭര്ത്താവിന്റെയും ജീവിത
സാഹചര്യങ്ങളുടെയും ഭാഗമായി വിവിധ രൂപങ്ങള്
മെനയുന്ന ആളുടെ കൈവിരുത് പോലെ പുറത്ത് വരുന്നത്
ആണെന്നും അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പ്
അസാധ്യമാണെന്നും കണ്ടെത്തിയതിനാല് ഈ മത്സരം റദ്ദാക്കിയിരിക്കുന്നു .'
Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts
Saturday, January 15, 2011
Saturday, January 8, 2011
തോറ്റം പാട്ട്
'തോറ്റംപാട്ട് 'കാണാന് വര്നുണ്ടോ കുട്ട്യേ നീയ്യ് ?'
വേഷ്ടിയുടെ കര ശരിയാക്കി കുത്തി, മുടിയുടെ
അറ്റം കെട്ടിക്കൊണ്ടു അമ്മ നീട്ടി ചോദിച്ചു.
അമ്മയ്ക്ക് അല്ലെങ്കിലും ചന്തത്തില് ഒരുങ്ങി
കൂട്ടുകാരികളുടെയൊപ്പം ഇറങ്ങുന്ന നേരത്ത്
ഒരു ശ്രിന്ഗരിച്ച നീട്ടലാണ് .അത് കേള്ക്കുമ്പോഴേ
അനിക്ക് കാലിന്റെ പെരുവിരലില് ഒരു പെരുപ്പ്
കയറും .അല്ലാത്ത സമയത്ത് ശകാരവും പ്രാക്കും
കൊണ്ടു മുഖം ഭദ്രകാളിക്ക് പഠിക്കുന്നത് പോലെയാണ് .
'ഞാം പിന്നെ ലതെടെ കൂടെ വരാമമ്മേ !'
ഇലയില് ഒട്ടിപ്പിടിച്ചിരിക്കുന്ന അടയുടെ
അവസാനകഷണം വടിച്ചെടുത്ത് വായിലിട്ടു
കൊണ്ടവള് പറഞ്ഞു .
'നീയിപ്പോ ,വല്യ കുട്ടിയാണ് ,അതോര്മ്മ വേണം .കണ്ട
വേലിമ്മലും കൊമ്പത്തുമൊക്കെ പൊത്തിപ്പിടിച്ചു
കയറാന് നിക്കാണ്ടെ വേം വരണം ."
അമ്മ പതിവ്പല്ലവി പാടി .
ഈ "വല്യകുട്ടി "ആയതു മുതല് അമ്മ കെട്ടിത്തുടങ്ങിയത്
ആണ്ഈ വേലികള് .
എന്താപ്പോ എനിക്കൊരു വ്യത്യാസം ?
അനി മുറിയിലെ നിലക്കന്ണാടിയുടെ മുന്നില് നിന്നു നോക്കി .
രണ്ടു കൊല്ലം മുമ്പ് തയ്ച്ച്ച ബ്ലൌസ് മുമ്പില് ഒന്ന് ഇറുകിയിട്ടുണ്ട് .
അവളതിന്റെ അറ്റം പിടിച്ചു വലിച്ചിട്ടു .മിനുസമാര്ന്ന
ചേമ്പിലയില് വെള്ളത്തുള്ളികള് ഉരുണ്ടു നില്ക്കുന്നത്
പോലെ കവിളത്ത് രണ്ടു മൂന്നു കുരുക്കള് വന്നിട്ടുണ്ട് .
മേല്ച്ചുണ്ടിനു മുകളിലായ് നനുത്ത ചെമ്പന് രോമങ്ങളും .
അല്ലാതെ അച്ചമ്മേടെ തല്സ്വരൂപം (അതോണ്ടാണ് അമ്മക്ക്
അവളോട് ഇത്ര ദേഷ്യംന്നാണ് നാണിയമ്മ പറയുന്നത് )ആയ
വട്ട മുഖത്ത് വേറൊരു മാറ്റൊല്ല്യ .
അനി പറമ്പിനു പിന്നിലെ പൂട്ടിയിട്ട പടി രണ്ടു സ്ടെപ്പ്
വെച്ചു ചാടി ലതയുടെ വീട്ടിലെ പറമ്പിലേക്ക് കടന്നു .
വെയില് മങ്ങി ഇരുട്ടിത്തുടങ്ങി .നിറയെ കശുമാവ്
നിറഞ്ഞ പറമ്പില് പൊതുവേ എപ്പോഴും ഒരു ഇരുട്ടാണ്.
പഴുത്ത ഒരു കശുമാങ്ങ പറിച്ച് അത് കീറി കഷണം
വായിലിട്ട് അനി നടന്നു .ആ പറമ്പില് പണ്ടുണ്ടായിരുന്ന
പശുതൊഴുത്ത് ഇപ്പൊ കുട്ടികളുടെ കളിസ്ഥലമാണ് .
ഇന്നലെ രണ്ടാളും കൂടിമണ്ണ് കുഴച്ച് ഉണ്ടാക്കിവെച്ച
ഗണപതി ഉണങ്ങിയിട്ടുണ്ടോന്നു നോക്കിയിട്ട് പോവാമെന്നു
കരുതി അനി അങ്ങോട്ട് കയറി .തൊഴുത്തിന്റെ അറ്റത്ത്
തീറ്റയൊക്കെവെച്ചിരുന്ന ഒരു മുറിയുണ്ട് .അതാണ്
അവരുടെ കലാസൃഷ്ടികളുടെ പേറ്റുമുറി !
വെളിച്ചമില്ലാത്ത മുറിയില് കാലെടുത്ത് വെച്ചതും
എന്തോ തറയില് മറിഞ്ഞു വീണു ,ഒലിച്ചുവന്ന
തണുപ്പ് കാലിനെ പൊതിഞ്ഞു .മദ്യത്തിന്റെ രൂക്ഷ
ഗന്ധത്തില് വഴുതി വീഴാന് പോയ അവളെ ആരോ
അമര്ത്തി പിടിച്ചു .
ഉച്ചത്തില് അലറിവിളിക്കാന് വിടര്ന്ന ചുണ്ടുകളെ
ഇര തേടി മടുത്ത ഒരു പെരുംപാംബ് വിഴുങ്ങി .
പെരുംപാമ്പിന്റെ നാവ് തൊണ്ടയില് ഒട്ടി അവള്ക്ക്
ശ്വാസം മുട്ടിത്തുടങ്ങി.അവള് സര്വ്വ ശക്ത്തിമെടുത്ത്
കുതറി ,സ്വതന്ത്രമായ കൈകള് കൊണ്ടു ആ മുഖത്ത്
ആഞ്ഞു മാന്തി .ഒന്നയഞ്ഞ പിടിയില് നിന്നും ഊര്ന്നു
മാറി ഇറങ്ങിയോടി .വിറഞ്ഞു തുള്ളുന്ന നെഞ്ചിനെ
ഓട്ടത്തിന്റെ വേഗം കൊണ്ടു ശാന്തയാക്കി ,എങ്ങനെയോ
അമ്പലത്തിനുള്ളിലെത്തി അമ്മയോടൊപ്പമിരുന്നു .
'ലതയോ കുട്ട്യേ ?'
അമ്മ ചോദിക്കുന്നു
.മദ്യത്തിന്റെയുംഉമിനീരിന്റെയും പശയില് ഒട്ടിയ
ചുണ്ടുകള് അനക്കിമറുപടി പറയാനൊരു ശ്രമം നടത്തി
പരാജയപ്പെട്ടു ,അവള് തോറ്റംകളത്തിലെ രുതിരമാലയുടെ
മഞ്ഞളാല്അലന്കൃതമായ മേനിയും ചുവന്നു നീണ്ട നാവും
നോക്കിയിരുന്നു .വെളിച്ചപ്പാടിന്റെ ഉടുപ്പിന്റെ
ചുവപ്പും അരമണിയുടെ കിലുക്കവും ഒരുക്കിയ
അതിശയ ലോകത്തില് ഒരു ജീവച്ഛവമായി അവളിരുന്നു .
പാതിരാക്ക് കിടക്കയില് വീണ അനി മേത്ത്
പാമ്പിഴയുന്ന പോലെ തോന്നി കണ്ണ് മിഴിച്ചു .
ഇരുട്ടില് വെളിച്ചപ്പാടിന്റെ ചുവന്ന കണ്ണുകളും
വാളിന്റെ തിളക്കവും കണ്ടു ,കണ്ണിറുക്കിയടച്ച്
കമിഴ്ന്നു കിടന്നു .പെരുംപാമ്പിന്റെ ഞെരുക്കത്തില്
ചതഞ്ഞ മാറിലെ നീറ്റല് കൂടിക്കൂടി വന്നു .ഭയത്തിന്റെ
ആഴമേറും കയങ്ങളില് മുങ്ങിത്താണു എപ്പോഴോ
അവള്ക്ക് ബോധം നഷ്ടപ്പെട്ടു .
'അനിച്ചി,അനിചി ,എണീക്ക്'
ഉണ്ണിയുടെ വിളിയില്ഞെട്ടി എണീറ്റ അനി
മുറിയിലെങ്ങും അരമണിയുടെ
കിലുക്കം കേട്ട് ഞടുങ്ങി .
'അനിച്ചീ ,ലതെച്ച്ചീടെ ഏട്ടന് അവരുടെ പറമ്പിലെ
കശുമാവുമ്മേ തൂങ്ങി നിക്കണ് .അച്ഛനുമമ്മേം അവിടെയാണ് .
വാ ,നമുക്കും പൂവ്വാം ."
ചെക്കന് അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി .
തലേന്ന് അവള് മാങ്ങ പറിച്ച കശുമാവിന്മേല്
ചുവന്ന നാവു നീട്ടി ,കണ്ണ് തുറിച്ചരൂപം തൂങ്ങി നില്ക്കുന്നു .
രണ്ടു കവിളിന്മേലും ആഴത്തില് മാന്തി ചോര കക്കിയ
പാടുകള് അവള്ക്ക് മാത്രമറിയുന്ന കഥ പറയുന്നുണ്ടായിരിന്നു .
വേഷ്ടിയുടെ കര ശരിയാക്കി കുത്തി, മുടിയുടെ
അറ്റം കെട്ടിക്കൊണ്ടു അമ്മ നീട്ടി ചോദിച്ചു.
അമ്മയ്ക്ക് അല്ലെങ്കിലും ചന്തത്തില് ഒരുങ്ങി
കൂട്ടുകാരികളുടെയൊപ്പം ഇറങ്ങുന്ന നേരത്ത്
ഒരു ശ്രിന്ഗരിച്ച നീട്ടലാണ് .അത് കേള്ക്കുമ്പോഴേ
അനിക്ക് കാലിന്റെ പെരുവിരലില് ഒരു പെരുപ്പ്
കയറും .അല്ലാത്ത സമയത്ത് ശകാരവും പ്രാക്കും
കൊണ്ടു മുഖം ഭദ്രകാളിക്ക് പഠിക്കുന്നത് പോലെയാണ് .
'ഞാം പിന്നെ ലതെടെ കൂടെ വരാമമ്മേ !'
ഇലയില് ഒട്ടിപ്പിടിച്ചിരിക്കുന്ന അടയുടെ
അവസാനകഷണം വടിച്ചെടുത്ത് വായിലിട്ടു
കൊണ്ടവള് പറഞ്ഞു .
'നീയിപ്പോ ,വല്യ കുട്ടിയാണ് ,അതോര്മ്മ വേണം .കണ്ട
വേലിമ്മലും കൊമ്പത്തുമൊക്കെ പൊത്തിപ്പിടിച്ചു
കയറാന് നിക്കാണ്ടെ വേം വരണം ."
അമ്മ പതിവ്പല്ലവി പാടി .
ഈ "വല്യകുട്ടി "ആയതു മുതല് അമ്മ കെട്ടിത്തുടങ്ങിയത്
ആണ്ഈ വേലികള് .
എന്താപ്പോ എനിക്കൊരു വ്യത്യാസം ?
അനി മുറിയിലെ നിലക്കന്ണാടിയുടെ മുന്നില് നിന്നു നോക്കി .
രണ്ടു കൊല്ലം മുമ്പ് തയ്ച്ച്ച ബ്ലൌസ് മുമ്പില് ഒന്ന് ഇറുകിയിട്ടുണ്ട് .
അവളതിന്റെ അറ്റം പിടിച്ചു വലിച്ചിട്ടു .മിനുസമാര്ന്ന
ചേമ്പിലയില് വെള്ളത്തുള്ളികള് ഉരുണ്ടു നില്ക്കുന്നത്
പോലെ കവിളത്ത് രണ്ടു മൂന്നു കുരുക്കള് വന്നിട്ടുണ്ട് .
മേല്ച്ചുണ്ടിനു മുകളിലായ് നനുത്ത ചെമ്പന് രോമങ്ങളും .
അല്ലാതെ അച്ചമ്മേടെ തല്സ്വരൂപം (അതോണ്ടാണ് അമ്മക്ക്
അവളോട് ഇത്ര ദേഷ്യംന്നാണ് നാണിയമ്മ പറയുന്നത് )ആയ
വട്ട മുഖത്ത് വേറൊരു മാറ്റൊല്ല്യ .
അനി പറമ്പിനു പിന്നിലെ പൂട്ടിയിട്ട പടി രണ്ടു സ്ടെപ്പ്
വെച്ചു ചാടി ലതയുടെ വീട്ടിലെ പറമ്പിലേക്ക് കടന്നു .
വെയില് മങ്ങി ഇരുട്ടിത്തുടങ്ങി .നിറയെ കശുമാവ്
നിറഞ്ഞ പറമ്പില് പൊതുവേ എപ്പോഴും ഒരു ഇരുട്ടാണ്.
പഴുത്ത ഒരു കശുമാങ്ങ പറിച്ച് അത് കീറി കഷണം
വായിലിട്ട് അനി നടന്നു .ആ പറമ്പില് പണ്ടുണ്ടായിരുന്ന
പശുതൊഴുത്ത് ഇപ്പൊ കുട്ടികളുടെ കളിസ്ഥലമാണ് .
ഇന്നലെ രണ്ടാളും കൂടിമണ്ണ് കുഴച്ച് ഉണ്ടാക്കിവെച്ച
ഗണപതി ഉണങ്ങിയിട്ടുണ്ടോന്നു നോക്കിയിട്ട് പോവാമെന്നു
കരുതി അനി അങ്ങോട്ട് കയറി .തൊഴുത്തിന്റെ അറ്റത്ത്
തീറ്റയൊക്കെവെച്ചിരുന്ന ഒരു മുറിയുണ്ട് .അതാണ്
അവരുടെ കലാസൃഷ്ടികളുടെ പേറ്റുമുറി !
വെളിച്ചമില്ലാത്ത മുറിയില് കാലെടുത്ത് വെച്ചതും
എന്തോ തറയില് മറിഞ്ഞു വീണു ,ഒലിച്ചുവന്ന
തണുപ്പ് കാലിനെ പൊതിഞ്ഞു .മദ്യത്തിന്റെ രൂക്ഷ
ഗന്ധത്തില് വഴുതി വീഴാന് പോയ അവളെ ആരോ
അമര്ത്തി പിടിച്ചു .
ഉച്ചത്തില് അലറിവിളിക്കാന് വിടര്ന്ന ചുണ്ടുകളെ
ഇര തേടി മടുത്ത ഒരു പെരുംപാംബ് വിഴുങ്ങി .
പെരുംപാമ്പിന്റെ നാവ് തൊണ്ടയില് ഒട്ടി അവള്ക്ക്
ശ്വാസം മുട്ടിത്തുടങ്ങി.അവള് സര്വ്വ ശക്ത്തിമെടുത്ത്
കുതറി ,സ്വതന്ത്രമായ കൈകള് കൊണ്ടു ആ മുഖത്ത്
ആഞ്ഞു മാന്തി .ഒന്നയഞ്ഞ പിടിയില് നിന്നും ഊര്ന്നു
മാറി ഇറങ്ങിയോടി .വിറഞ്ഞു തുള്ളുന്ന നെഞ്ചിനെ
ഓട്ടത്തിന്റെ വേഗം കൊണ്ടു ശാന്തയാക്കി ,എങ്ങനെയോ
അമ്പലത്തിനുള്ളിലെത്തി അമ്മയോടൊപ്പമിരുന്നു .
'ലതയോ കുട്ട്യേ ?'
അമ്മ ചോദിക്കുന്നു
.മദ്യത്തിന്റെയുംഉമിനീരിന്റെയും പശയില് ഒട്ടിയ
ചുണ്ടുകള് അനക്കിമറുപടി പറയാനൊരു ശ്രമം നടത്തി
പരാജയപ്പെട്ടു ,അവള് തോറ്റംകളത്തിലെ രുതിരമാലയുടെ
മഞ്ഞളാല്അലന്കൃതമായ മേനിയും ചുവന്നു നീണ്ട നാവും
നോക്കിയിരുന്നു .വെളിച്ചപ്പാടിന്റെ ഉടുപ്പിന്റെ
ചുവപ്പും അരമണിയുടെ കിലുക്കവും ഒരുക്കിയ
അതിശയ ലോകത്തില് ഒരു ജീവച്ഛവമായി അവളിരുന്നു .
പാതിരാക്ക് കിടക്കയില് വീണ അനി മേത്ത്
പാമ്പിഴയുന്ന പോലെ തോന്നി കണ്ണ് മിഴിച്ചു .
ഇരുട്ടില് വെളിച്ചപ്പാടിന്റെ ചുവന്ന കണ്ണുകളും
വാളിന്റെ തിളക്കവും കണ്ടു ,കണ്ണിറുക്കിയടച്ച്
കമിഴ്ന്നു കിടന്നു .പെരുംപാമ്പിന്റെ ഞെരുക്കത്തില്
ചതഞ്ഞ മാറിലെ നീറ്റല് കൂടിക്കൂടി വന്നു .ഭയത്തിന്റെ
ആഴമേറും കയങ്ങളില് മുങ്ങിത്താണു എപ്പോഴോ
അവള്ക്ക് ബോധം നഷ്ടപ്പെട്ടു .
'അനിച്ചി,അനിചി ,എണീക്ക്'
ഉണ്ണിയുടെ വിളിയില്ഞെട്ടി എണീറ്റ അനി
മുറിയിലെങ്ങും അരമണിയുടെ
കിലുക്കം കേട്ട് ഞടുങ്ങി .
'അനിച്ചീ ,ലതെച്ച്ചീടെ ഏട്ടന് അവരുടെ പറമ്പിലെ
കശുമാവുമ്മേ തൂങ്ങി നിക്കണ് .അച്ഛനുമമ്മേം അവിടെയാണ് .
വാ ,നമുക്കും പൂവ്വാം ."
ചെക്കന് അവളെ പിടിച്ചു വലിച്ചു കൊണ്ടുപോയി .
തലേന്ന് അവള് മാങ്ങ പറിച്ച കശുമാവിന്മേല്
ചുവന്ന നാവു നീട്ടി ,കണ്ണ് തുറിച്ചരൂപം തൂങ്ങി നില്ക്കുന്നു .
രണ്ടു കവിളിന്മേലും ആഴത്തില് മാന്തി ചോര കക്കിയ
പാടുകള് അവള്ക്ക് മാത്രമറിയുന്ന കഥ പറയുന്നുണ്ടായിരിന്നു .
Monday, December 13, 2010
നിഴല് പാവക്കൂത്ത്
വാഴക്കൈയിലിരുന്ന കാക്ക താഴെ തെങ്ങിന്
തടത്തില് നിര്ത്തിയിരിക്കുന്ന വെള്ളത്തില്
മുങ്ങി ,കുടഞ്ഞു നിവര്ന്നു, വീണ്ടും വാഴക്കൈ -
യിലിരുന്നു വിരുന്നു വിളിച്ചു .
വെണ്ണീറില് സോപ്പുപൊടി കൂട്ടിയോജിപ്പിച്ചതില്
ചകിരി മുക്കി അവള് പാത്രങ്ങളില് അമര്ത്തിയമര്ത്തി
തേച്ചു .കൊട്ടത്തളത്തിനു പുറത്ത് തേച്ചുവെച്ചിരിക്കുന്ന
പാത്രങ്ങളില് തട്ടി ചിതറിയ സൂര്യരശ്മികള് അവളുടെ
കവിളിലെത്തി ,വിയര്പ്പുതുള്ളികള് മിനുക്കിയ മൂക്കിന്മേല്
പുരണ്ട കരിയില് അലിഞ്ഞു.
അവള് രമ,ഇരുപത്തിരണ്ടു വയസ്സ് പ്രായം ,പ്രീഡിഗ്രീ
ഒന്നാം കൊല്ലപരീക്ഷയെഴുതിയ അവധിക്കാലത്ത് അമ്മയുടെ
മരണശേഷം പഠിപ്പ് നിര്ത്തിയവള്,
രാധമ്മായിയുടെ വീട്ടില് കിട്ടിയ 'വേതനമില്ലാ തൊഴിലാളി '
വേഷത്തില് സന്തുഷ്ട ,
തലയ്ക്കുമീതെ കൂരയും വയറു നിറച്ചു ഭക്ഷണവും
തരുന്നവരോടുള്ള നന്ദിയും കൂറും പ്രകടിപ്പിക്കാന്
രാപ്പകല് ഓടിനടക്കുന്നവള് ...........
പെട്ടെന്ന് അവളുടെ മുന്പില് ഒരു നിഴലനങ്ങി.മടക്കി കുത്തിയ
പാവാടയഴിച്ചു ഒരു വിറയലോടെ അവള് നിന്നു.
അല്പ്പനേരം അനങ്ങാതെ നിന്ന നിഴല് മാഞ്ഞു പോയി .
അവള് നെടുവീര്പ്പിട്ടുകൊണ്ട് പണി തുടര്ന്നു.
രാധമ്മായിയുടെ മൂത്ത മകന് മോനുട്ടന് ആണത് ,ഡല്ഹിയില്
പഠിക്കാന് പോയതില് പിന്നെ അവധിക്കാലങ്ങളില് വരുമ്പോള്
ഇങ്ങനെയാണ് ,'നിഴല്പാവക്കൂത്ത് '!
പണ്ടത്തെ കളിചിരിയില്ല ,തമാശയില്ല .മൌനത്തില് മുങ്ങിയ
നോട്ടങ്ങള് അപ്പോഴുമിപ്പോഴും .പലപ്പോഴും ഒഴിവാക്കാന്
ശ്രമിക്കുന്നത് പോലെ ...
ഒരു കളിക്കൂട്ട്കാരിയില് നിന്നും വേലക്കാരിയിലേക്കുള്ള ദൂരം
താണ്ടിക്കഴിക്കഞ്ഞെന്നു അവള് വേദനയോടെ മനസ്സിലാക്കി .
കണ് വെട്ടത്ത് പെടാതെയിരിക്കാന് ശ്രദ്ധിച്ചു .എന്നാലും ഇഷ്ടമുള്ള
നെയ്പായസമുണ്ടാക്കിയും വസ്ത്രങ്ങള് കഴുകിയും പെട്ടി ഒതുക്കിയും
തന്റെ അദൃശ്യ സാന്നിധ്യം അറിയിച്ച്ചുകൊണ്ടിരുന്നു .
കഴുകിയ പാത്രങ്ങളുമായി രമ അടുക്കളയിലേക്കു നടന്നു .
പഴയ മട്ടിലുള്ള അടുക്കളയില് അരിപ്പെട്ടിയുടെ അടുത്ത്
കെട്ടിഞാത്തിയിരിക്കുന്ന വാഴക്കുലയിലെ അടിയിലെ ഒരു
പഴം പഴുത്ത് വവ്വാല് കടിച്ചിരിക്കുന്നത് അപ്പോഴാണ്
അവള് കണ്ടത് .താഴെ ഞളങ്ങിയ കവടി പാത്രത്തില്
ഒഴിച്ച് വെച്ചിരുന്ന പാല് നക്കികുടിക്കുകയാണ് സുന്ദരിപൂച്ച .
അവളും സുന്ദരിയും ഒന്നിച്ചാണ് ആ വീട്ടില് വന്നുകയറിയത് .
അവള്ക്കിപ്പോഴും ഓര്മ്മയുണ്ട് ,പടിഞ്ഞാറേ പുറത്തെ
ഇറയത്ത് അപരിചിതത്വത്തിന്റെ ചവിട്ടുപടിയില്,
തിമിര്ത്തു പെയ്യുന്ന മഴയില് മിഴിയൂന്നി നിന്ന തന്റെ
വലതുകാലില് മുഖമുരുമ്മി കൂട്ടുകൂടാനെത്ത്തിയ
മഴയില് കുതിര്ന്ന വെളുത്ത രോമങ്ങളും പേടിച്ചരണ്ട
പച്ച കണ്ണുകളും ഉള്ള സുന്ദരി !
പിന്നീടാ സൌഹൃദവര്ഷങ്ങള് എത്രയെത്ര പൂച്ചക്കുഞ്ഞുങ്ങളെ
ആണു പ്രസവിച്ചത് !പൂച്ചകള് പെറ്റുപെരുകുന്നത് വീടിനു
ഐശ്വര്യമായി കണ്ട രാധമ്മായിയും സുന്ദരിയെ ഓമനിച്ചിരുന്നു.
ചായ്പ്പിനടുത്ത്തുള്ള മുറിയില് രമ കിടക്കുന്ന പായയുടെ അടുത്ത്
,രാത്രിയില് അവള് അഴിച്ചു വെക്കുന്ന ദാവണിയുടെ മുകളില്
ആണു സുന്ദരിയുടെ ഉറക്കം .പാല് കുടിച്ച് ,മീശ തുടച്ച സുന്ദരി
രമയെ മുട്ടി നടന്നു ശ്രദ്ധയാകര്ഷിച്ചു.
രമയുടെ അമ്മയുടെ അമ്മാവന്റെ മകനായ വേണുവിന്റെ
ആലോചന വന്നപ്പോള് അവളെ അലട്ടിയ ഒരേ ഒരു കാര്യം
സുന്ദരിയെ വിട്ടുപിരിയേണ്ടി വരുമല്ലോ എന്നത് ആണു .
കറുത്ത് കുറുതായി,മേത്ത് മുഴുവന് രോമക്കാടുമായ് നടക്കുന്ന
വേണുവിനെ കാണുമ്പോള് അവള്ക്കു മുരിക്ക് മരത്ത്തെയാണ്
ഓര്മ്മ വരിക .അവനുമായുള്ള വിവാഹം മൂലം പാത്രം
തേയ്ക്കുന്ന വെണ്ണീര് (അവിടെ കത്തിക്കാന് ഉപയോഗിക്കുന്നത്
അറക്കാപൊടിയാണ് എന്ന് നളിനിയമ്മായി പറഞ്ഞു കേട്ടിട്ടുണ്ട് )
വ്യത്യാസമുളളതാവും എന്നതല്ലാതെ വേറെ ഒരു പ്രത്യേകതയും
അവളുടെ ജീവിതത്തിലുണ്ടാകുമെന്നു അവള് കരുതുന്നില്ല .അതുകൊണ്ട്
തന്നെ ആ വിശേഷം അവളില് ഒരു മാറ്റവും ഉണ്ടാക്കിയില്ല .
ഉച്ചയൂണിന്റെ വിഭവങ്ങള് നടുത്തളത്തിലെ വലിയ ഊണ്
മേശമേല് നിരത്തുമ്പോള്പതിവിനു വിപരീതമായി
അവിടത്തെ ശ്മശാന മൂകതയില് അവളുടെ ഉള്ളു ഒന്ന്
പിടഞ്ഞു .മോനുട്ടന് ഇഷ്ടമുള്ള നെയ്പായസം മേശമേല്
വെയ്ക്കവേ കൈ വിറച്ച് ഒരു തുള്ളി പായസം മേശമേല്
വീണു .മുഖം തിരിച്ചു അവളെ നോക്കിയ രാധമ്മായിയുടെ
കണ്ണില് മുന്പൊരിക്കലും കാണാത്ത ഭാവപ്പകര്ച്ച .
'ഇന്നെന്താ നെയ്പായസം ?'
ചോദ്യത്തില് പരിഹാസത്തിന്റെ മേമ്പൊടി .
'അത് ഞാന് മോനുട്ടന് ഇഷ്ടമല്ലേ എന്ന് കരുതിയാണ് '......
അവളുടെ സ്വരം ഇടറി .
'നീ നെയ്പായസം വിളംബിയിരുന്നതെന്റെ മകന്റെ മനസ്സില് ആണല്ലേ ?''
രാധമ്മായി ചീറി .
'അമ്മേ !'മോനുട്ടന്റെ വിളിയില് നിശബ്ദമായ മുറിയില് ഒരു
ഊഷ്മളബന്ധത്തിന്റെ ശവമടക്ക് കഴിഞ്ഞു .
നെയ്പായസത്ത്തിന്റെ മണം രമയുടെ മൂക്കിലും വായിലും
നിറഞ്ഞു അവളുടെ തൊണ്ടയില് അമര്ത്തിയ തേങ്ങല് ആയി
മാറി .
രാത്രിയില് അവളുടെ മുറിയില് വസ്ത്രങ്ങളല്ലാതെ,മോനുട്ടന്
പണ്ട് കോളേജില് നിന്നും കന്യാകുമാരിയിലേക്ക് ടൂര് പോയിട്ട്
അവള്ക്കു കൊടുത്ത ശംഖു മാലയും അച്ഛന്റെയും അമ്മയുടെയും
ഫോട്ടോയും അടങ്ങിയ പഴയ വി .ഐ .പി ബാഗുമെടുത്ത്
രമ അറിയാത്ത ജീവിതത്തിന്റെ നിസ്സംഗതയിലേക്ക് വാതില്
തുറന്നു .സുന്ദരി അവളുടെ മുന്പിലായി നടന്നു .
മുറ്റത്ത് അരണ്ട നിലാവെളിച്ചത്തില് ,വൈകിയിട്ടു
പെയ്ത മഴയില് അയയിലിട്ടിരിക്കുന്ന നനഞ്ഞ തുണികള്
എടുത്തു വെച്ചില്ലല്ലോ എന്ന കുറ്റബോധത്തോടെ രമ നടന്നു .
പടി ശബ്ദമുണ്ടാക്കാതെ തുറന്നു ,വലിയ മൂവാണ്ടന് മാവിന്റെ
നിഴല് കടന്നു നടന്നു നീങ്ങിയ രമ മുന്പില് ഒരു നിഴലനക്കം
കണ്ടു തരിച്ചു നിന്നു .പിന്നെ അവളുടെ നിഴലും ആ നിഴലും
ഒന്നായി ഒരു ജീവിതത്തിന്റെ ആഴം അളക്കുന്നതു എങ്ങനെയെന്നു
വിസ്മയം പൂണ്ടു .
തടത്തില് നിര്ത്തിയിരിക്കുന്ന വെള്ളത്തില്
മുങ്ങി ,കുടഞ്ഞു നിവര്ന്നു, വീണ്ടും വാഴക്കൈ -
യിലിരുന്നു വിരുന്നു വിളിച്ചു .
വെണ്ണീറില് സോപ്പുപൊടി കൂട്ടിയോജിപ്പിച്ചതില്
ചകിരി മുക്കി അവള് പാത്രങ്ങളില് അമര്ത്തിയമര്ത്തി
തേച്ചു .കൊട്ടത്തളത്തിനു പുറത്ത് തേച്ചുവെച്ചിരിക്കുന്ന
പാത്രങ്ങളില് തട്ടി ചിതറിയ സൂര്യരശ്മികള് അവളുടെ
കവിളിലെത്തി ,വിയര്പ്പുതുള്ളികള് മിനുക്കിയ മൂക്കിന്മേല്
പുരണ്ട കരിയില് അലിഞ്ഞു.
അവള് രമ,ഇരുപത്തിരണ്ടു വയസ്സ് പ്രായം ,പ്രീഡിഗ്രീ
ഒന്നാം കൊല്ലപരീക്ഷയെഴുതിയ അവധിക്കാലത്ത് അമ്മയുടെ
മരണശേഷം പഠിപ്പ് നിര്ത്തിയവള്,
രാധമ്മായിയുടെ വീട്ടില് കിട്ടിയ 'വേതനമില്ലാ തൊഴിലാളി '
വേഷത്തില് സന്തുഷ്ട ,
തലയ്ക്കുമീതെ കൂരയും വയറു നിറച്ചു ഭക്ഷണവും
തരുന്നവരോടുള്ള നന്ദിയും കൂറും പ്രകടിപ്പിക്കാന്
രാപ്പകല് ഓടിനടക്കുന്നവള് ...........
പെട്ടെന്ന് അവളുടെ മുന്പില് ഒരു നിഴലനങ്ങി.മടക്കി കുത്തിയ
പാവാടയഴിച്ചു ഒരു വിറയലോടെ അവള് നിന്നു.
അല്പ്പനേരം അനങ്ങാതെ നിന്ന നിഴല് മാഞ്ഞു പോയി .
അവള് നെടുവീര്പ്പിട്ടുകൊണ്ട് പണി തുടര്ന്നു.
രാധമ്മായിയുടെ മൂത്ത മകന് മോനുട്ടന് ആണത് ,ഡല്ഹിയില്
പഠിക്കാന് പോയതില് പിന്നെ അവധിക്കാലങ്ങളില് വരുമ്പോള്
ഇങ്ങനെയാണ് ,'നിഴല്പാവക്കൂത്ത് '!
പണ്ടത്തെ കളിചിരിയില്ല ,തമാശയില്ല .മൌനത്തില് മുങ്ങിയ
നോട്ടങ്ങള് അപ്പോഴുമിപ്പോഴും .പലപ്പോഴും ഒഴിവാക്കാന്
ശ്രമിക്കുന്നത് പോലെ ...
ഒരു കളിക്കൂട്ട്കാരിയില് നിന്നും വേലക്കാരിയിലേക്കുള്ള ദൂരം
താണ്ടിക്കഴിക്കഞ്ഞെന്നു അവള് വേദനയോടെ മനസ്സിലാക്കി .
കണ് വെട്ടത്ത് പെടാതെയിരിക്കാന് ശ്രദ്ധിച്ചു .എന്നാലും ഇഷ്ടമുള്ള
നെയ്പായസമുണ്ടാക്കിയും വസ്ത്രങ്ങള് കഴുകിയും പെട്ടി ഒതുക്കിയും
തന്റെ അദൃശ്യ സാന്നിധ്യം അറിയിച്ച്ചുകൊണ്ടിരുന്നു .
കഴുകിയ പാത്രങ്ങളുമായി രമ അടുക്കളയിലേക്കു നടന്നു .
പഴയ മട്ടിലുള്ള അടുക്കളയില് അരിപ്പെട്ടിയുടെ അടുത്ത്
കെട്ടിഞാത്തിയിരിക്കുന്ന വാഴക്കുലയിലെ അടിയിലെ ഒരു
പഴം പഴുത്ത് വവ്വാല് കടിച്ചിരിക്കുന്നത് അപ്പോഴാണ്
അവള് കണ്ടത് .താഴെ ഞളങ്ങിയ കവടി പാത്രത്തില്
ഒഴിച്ച് വെച്ചിരുന്ന പാല് നക്കികുടിക്കുകയാണ് സുന്ദരിപൂച്ച .
അവളും സുന്ദരിയും ഒന്നിച്ചാണ് ആ വീട്ടില് വന്നുകയറിയത് .
അവള്ക്കിപ്പോഴും ഓര്മ്മയുണ്ട് ,പടിഞ്ഞാറേ പുറത്തെ
ഇറയത്ത് അപരിചിതത്വത്തിന്റെ ചവിട്ടുപടിയില്,
തിമിര്ത്തു പെയ്യുന്ന മഴയില് മിഴിയൂന്നി നിന്ന തന്റെ
വലതുകാലില് മുഖമുരുമ്മി കൂട്ടുകൂടാനെത്ത്തിയ
മഴയില് കുതിര്ന്ന വെളുത്ത രോമങ്ങളും പേടിച്ചരണ്ട
പച്ച കണ്ണുകളും ഉള്ള സുന്ദരി !
പിന്നീടാ സൌഹൃദവര്ഷങ്ങള് എത്രയെത്ര പൂച്ചക്കുഞ്ഞുങ്ങളെ
ആണു പ്രസവിച്ചത് !പൂച്ചകള് പെറ്റുപെരുകുന്നത് വീടിനു
ഐശ്വര്യമായി കണ്ട രാധമ്മായിയും സുന്ദരിയെ ഓമനിച്ചിരുന്നു.
ചായ്പ്പിനടുത്ത്തുള്ള മുറിയില് രമ കിടക്കുന്ന പായയുടെ അടുത്ത്
,രാത്രിയില് അവള് അഴിച്ചു വെക്കുന്ന ദാവണിയുടെ മുകളില്
ആണു സുന്ദരിയുടെ ഉറക്കം .പാല് കുടിച്ച് ,മീശ തുടച്ച സുന്ദരി
രമയെ മുട്ടി നടന്നു ശ്രദ്ധയാകര്ഷിച്ചു.
രമയുടെ അമ്മയുടെ അമ്മാവന്റെ മകനായ വേണുവിന്റെ
ആലോചന വന്നപ്പോള് അവളെ അലട്ടിയ ഒരേ ഒരു കാര്യം
സുന്ദരിയെ വിട്ടുപിരിയേണ്ടി വരുമല്ലോ എന്നത് ആണു .
കറുത്ത് കുറുതായി,മേത്ത് മുഴുവന് രോമക്കാടുമായ് നടക്കുന്ന
വേണുവിനെ കാണുമ്പോള് അവള്ക്കു മുരിക്ക് മരത്ത്തെയാണ്
ഓര്മ്മ വരിക .അവനുമായുള്ള വിവാഹം മൂലം പാത്രം
തേയ്ക്കുന്ന വെണ്ണീര് (അവിടെ കത്തിക്കാന് ഉപയോഗിക്കുന്നത്
അറക്കാപൊടിയാണ് എന്ന് നളിനിയമ്മായി പറഞ്ഞു കേട്ടിട്ടുണ്ട് )
വ്യത്യാസമുളളതാവും എന്നതല്ലാതെ വേറെ ഒരു പ്രത്യേകതയും
അവളുടെ ജീവിതത്തിലുണ്ടാകുമെന്നു അവള് കരുതുന്നില്ല .അതുകൊണ്ട്
തന്നെ ആ വിശേഷം അവളില് ഒരു മാറ്റവും ഉണ്ടാക്കിയില്ല .
ഉച്ചയൂണിന്റെ വിഭവങ്ങള് നടുത്തളത്തിലെ വലിയ ഊണ്
മേശമേല് നിരത്തുമ്പോള്പതിവിനു വിപരീതമായി
അവിടത്തെ ശ്മശാന മൂകതയില് അവളുടെ ഉള്ളു ഒന്ന്
പിടഞ്ഞു .മോനുട്ടന് ഇഷ്ടമുള്ള നെയ്പായസം മേശമേല്
വെയ്ക്കവേ കൈ വിറച്ച് ഒരു തുള്ളി പായസം മേശമേല്
വീണു .മുഖം തിരിച്ചു അവളെ നോക്കിയ രാധമ്മായിയുടെ
കണ്ണില് മുന്പൊരിക്കലും കാണാത്ത ഭാവപ്പകര്ച്ച .
'ഇന്നെന്താ നെയ്പായസം ?'
ചോദ്യത്തില് പരിഹാസത്തിന്റെ മേമ്പൊടി .
'അത് ഞാന് മോനുട്ടന് ഇഷ്ടമല്ലേ എന്ന് കരുതിയാണ് '......
അവളുടെ സ്വരം ഇടറി .
'നീ നെയ്പായസം വിളംബിയിരുന്നതെന്റെ മകന്റെ മനസ്സില് ആണല്ലേ ?''
രാധമ്മായി ചീറി .
'അമ്മേ !'മോനുട്ടന്റെ വിളിയില് നിശബ്ദമായ മുറിയില് ഒരു
ഊഷ്മളബന്ധത്തിന്റെ ശവമടക്ക് കഴിഞ്ഞു .
നെയ്പായസത്ത്തിന്റെ മണം രമയുടെ മൂക്കിലും വായിലും
നിറഞ്ഞു അവളുടെ തൊണ്ടയില് അമര്ത്തിയ തേങ്ങല് ആയി
മാറി .
രാത്രിയില് അവളുടെ മുറിയില് വസ്ത്രങ്ങളല്ലാതെ,മോനുട്ടന്
പണ്ട് കോളേജില് നിന്നും കന്യാകുമാരിയിലേക്ക് ടൂര് പോയിട്ട്
അവള്ക്കു കൊടുത്ത ശംഖു മാലയും അച്ഛന്റെയും അമ്മയുടെയും
ഫോട്ടോയും അടങ്ങിയ പഴയ വി .ഐ .പി ബാഗുമെടുത്ത്
രമ അറിയാത്ത ജീവിതത്തിന്റെ നിസ്സംഗതയിലേക്ക് വാതില്
തുറന്നു .സുന്ദരി അവളുടെ മുന്പിലായി നടന്നു .
മുറ്റത്ത് അരണ്ട നിലാവെളിച്ചത്തില് ,വൈകിയിട്ടു
പെയ്ത മഴയില് അയയിലിട്ടിരിക്കുന്ന നനഞ്ഞ തുണികള്
എടുത്തു വെച്ചില്ലല്ലോ എന്ന കുറ്റബോധത്തോടെ രമ നടന്നു .
പടി ശബ്ദമുണ്ടാക്കാതെ തുറന്നു ,വലിയ മൂവാണ്ടന് മാവിന്റെ
നിഴല് കടന്നു നടന്നു നീങ്ങിയ രമ മുന്പില് ഒരു നിഴലനക്കം
കണ്ടു തരിച്ചു നിന്നു .പിന്നെ അവളുടെ നിഴലും ആ നിഴലും
ഒന്നായി ഒരു ജീവിതത്തിന്റെ ആഴം അളക്കുന്നതു എങ്ങനെയെന്നു
വിസ്മയം പൂണ്ടു .
Wednesday, November 17, 2010
അയലത്തെ അദ്ദേഹം
ഫ്ലാറ്റിനുള്ളിലെ കനത്ത നിശബ്ദതയെ ഭേദിച്ചു
കൊണ്ടു കോളിംഗ്ബെല്ലിന്റെ ശബ്ദം കൂട്ടിലടച്ച്ച്ച
കിളിയുടെ രോദനം പോലെ ദീനമായി
മുഴങ്ങി .എ.സി യുടെ തണുപ്പില് ബ്ലാങ്കറ്റിന്റെ
ചിറകിനടിയില് നിന്നും എണീക്കേണ്ടി വന്നതിലുള്ള
അസ്വാരസ്യത്തോടെ ഞാന് കണ്ണ് തിരുമ്മി,ചുവരിലെ
ക്ലോക്കിലേക്ക് നോക്കി.
ഓ,നാലുമണിയായി അല്ലെ .പതിവായി ഈ സമയത്ത്
സൌഹൃദസന്ദര്ശനത്തിനു എത്താറുള്ള കാരോ എന്ന
കരോളിന ആയിരിക്കും .ഈ മണലാരണ്യത്തില്
ആദ്യമായി എന്നോട് കൂട്ട്കൂടിയ ആന്ധ്രപ്രദേശ്കാരി,
ആന്ഗ്ലോഇന്ത്യന്,എല്ലാവരുടെയും പ്രിയപ്പെട്ട 'ഗുണ്ടപ്പി !'
ഞങ്ങളുടെ കിറ്റിഗ്രൂപ്പിലെ ഏറ്റവും വിരൂപയാണ്
കാരോ.എന്നാലോ,എല്ലാവരുടെയും അസൂയാപാത്രവും !
അതിനു കാരണം 'ചോരു കാ ഗുലാം' എന്ന വിശേഷണം
അഭിമാനത്തോടെ അണിഞ്ഞു നടക്കുന്ന അവളുടെ
ഭര്ത്താവാണ് .പ്രണയവിവാഹിതരായി വര്ഷങ്ങള്ക്കു
ശേഷവും പ്രാരാബ്ദകുത്തൊഴുക്കില് പ്രണയാഗ്നി
കെടാതെ സൂക്ഷിച്ച ദമ്പതികള് .ഉയര്ന്ന ഹിന്ദു വിഭാഗത്തില്
പെട്ട മോഹന് വിവാഹശേഷം മാമോദീസ മുങ്ങി ,
സത്യകൃസ്ത്യാനിയായി ആ മതവിഭാഗത്തിന്റെ ആചാരങ്ങള്
ഭാര്യയെക്കാള് നിഷ്ഠയോടെ അനുഷ്ടിക്കുന്നു.
പാര്ട്ടികളില് അവരുടെ പരസ്യസ്നേഹപ്രകടനങ്ങള് കണ്ടു
ഞങ്ങളെല്ലാം പരസ്പരം നോക്കി പരിഹസിച്ചു ചിരിക്കുകയും
രഹസ്യമായി അരസികന്മാരായ ഭര്ത്താക്കന്മാരുടെ കാലില്
ചവിട്ടുകയും ചെയ്തിരുന്നു .മോഹനെന്നാല് ഞങ്ങള്ക്കെല്ലാം
ഒരു അളവുകോലായി മാറി .ആരാധന മൂത്ത് മൂത്ത് എന്റെ
മനസ്സില് അദേഹത്തിനു ഒരു ദൈവിക പരിവേഷം തന്നെയായി .
ചിന്തകളെ തടുത്തുകൊണ്ട് കോളിംഗ്ബെല്ല് അക്ഷമയോടെ
മുഴങ്ങാന് തുടങ്ങി .ഞാന് വേഗം വാതില് തുറന്നു .സാധാരണ
വിടര്ന്ന ചിരിയുമായി തന്റെ മുഖപ്രസാദത്താല് പരിസരം
ജ്വലിപ്പിച്ച്ചു കൊണ്ടാണ് കാരോ അകത്തേക്ക് കടക്കാറുള്ളത് .
ഇതിപ്പോ മുഖം കടന്നല് കുത്തിയ പോലെ വീര്ത്തിരിക്കുന്നു . .
കാര്യമായ എന്തോ പ്രശ്നമുണ്ട് .
സോഫയില് ചാരിയിരുന്ന് ഞാന് കൊടുത്ത കാപ്പി
കുടിക്കുന്നതിനിടയില് അവള് തന്റെ ഇടതു കൈ വിരലുകള്
മടക്കുകയും നിവര്ത്തുകയും ചെയ്തുകൊണ്ടിരുന്നു .
ചിന്താഭാരത്താല് അവളുടെ നെഞ്ച് ഒരു ആസ്ത്മാരോഗിയു
ടെതെന്നവണ്ണം ഉയര്ന്നു താഴുന്നുണ്ടായിരുന്നു.എന്റെ ഒരു
ചോദ്യം പോലും അവളെ പ്രകോപിപ്പിച്ച്ചേക്കുമെന്ന്
ഞാന് ഭയന്നു.അവസാനം അവള് വല്ലാത്ത ഒരു ഞരക്കത്തോടെ
എന്റെ തോളില് ചാഞ്ഞു .
ആരുടെയെങ്കിലും സങ്കടം കണ്ടാല് സ്വയം ആ സങ്കടത്തില്
അലിഞ്ഞു അവരെക്കാള് വലിയ സങ്കടക്കാരിയാവുന്ന
പ്രകൃതക്കാരിയാണ് ഞാന്.എന്നാലും എനിക്ക് അറിയാവുന്ന
വിധത്തില് ആശ്വസിപ്പിക്കാന് ഒരു ശ്രമം നടത്തി .
'മോഹന് ......... മോഹന് ഓഫീസിലെ ഒരു സത്രീയുമായി
'അഫയര് 'ഉണ്ട് .'അവസാനം അവള് അത് പറഞ്ഞു .
'എന്ത്?'
ഞാന് ചുവരില് ചാരി നിന്ന്കൊണ്ടു ചോദിച്ചു .
'ആരെങ്കിലും അസൂയ കൊണ്ടു പറയുന്നത് ആവും ,അത്
ചിലപ്പോ നല്ല 'friendship ' ആവും .'
ഞാന് സ്വയം വിശ്വസിപ്പിക്കാനെന്ന പോലെ പിറുപിറുത്തു .
അവള് മോഹനെ കയ്യോടെ പിടികൂടിയതും മോഹന്
പാശ്ചാത്താപവിവശനായതും നാട്ടിലെ സ്വത്ത് തന്റെ
പേരിലാക്കിയത് എത്ര നന്നായെന്നുമൊക്കെ പറഞ്ഞു
കൊണ്ടിരുന്നു .ഞാന് പക്ഷെ അതൊന്നും കേക്കുന്നുണ്ടായി-
രുന്നില്ല .എന്റെ മനസ്സില് നടന്ന സ്ഫോടനത്തില്
'ഓറ'യില് പൊതിഞ്ഞ മോഹന്റെ രൂപം
പൊട്ടിച്ചിതറി പോയി .............
അത്ര തെളിയാതെ നിന്ന വേറെ ഒരു രൂപം മെല്ലെ മെല്ലെ
പ്രകാശിച്ചു തുടങ്ങി ,ഒരു കാവല് നക്ഷത്രത്തെപ്പോലെ ................
കൊണ്ടു കോളിംഗ്ബെല്ലിന്റെ ശബ്ദം കൂട്ടിലടച്ച്ച്ച
കിളിയുടെ രോദനം പോലെ ദീനമായി
മുഴങ്ങി .എ.സി യുടെ തണുപ്പില് ബ്ലാങ്കറ്റിന്റെ
ചിറകിനടിയില് നിന്നും എണീക്കേണ്ടി വന്നതിലുള്ള
അസ്വാരസ്യത്തോടെ ഞാന് കണ്ണ് തിരുമ്മി,ചുവരിലെ
ക്ലോക്കിലേക്ക് നോക്കി.
ഓ,നാലുമണിയായി അല്ലെ .പതിവായി ഈ സമയത്ത്
സൌഹൃദസന്ദര്ശനത്തിനു എത്താറുള്ള കാരോ എന്ന
കരോളിന ആയിരിക്കും .ഈ മണലാരണ്യത്തില്
ആദ്യമായി എന്നോട് കൂട്ട്കൂടിയ ആന്ധ്രപ്രദേശ്കാരി,
ആന്ഗ്ലോഇന്ത്
ഞങ്ങളുടെ കിറ്റിഗ്രൂപ്പിലെ ഏറ്റവും വിരൂപയാണ്
കാരോ.എന്നാലോ,എല്ലാവരുടെയും അസൂയാപാത്രവും !
അതിനു കാരണം 'ചോരു കാ ഗുലാം' എന്ന വിശേഷണം
അഭിമാനത്തോടെ അണിഞ്ഞു നടക്കുന്ന അവളുടെ
ഭര്ത്താവാണ് .പ്രണയവിവാഹിതരായി വര്ഷങ്ങള്ക്കു
ശേഷവും പ്രാരാബ്ദകുത്തൊഴുക്കില് പ്രണയാഗ്നി
കെടാതെ സൂക്ഷിച്ച ദമ്പതികള് .ഉയര്ന്ന ഹിന്ദു വിഭാഗത്തില്
പെട്ട മോഹന് വിവാഹശേഷം മാമോദീസ മുങ്ങി ,
സത്യകൃസ്ത്യാനിയായി ആ മതവിഭാഗത്തിന്റെ ആചാരങ്ങള്
ഭാര്യയെക്കാള് നിഷ്ഠയോടെ അനുഷ്ടിക്കുന്നു.
പാര്ട്ടികളില് അവരുടെ പരസ്യസ്നേഹപ്രകടനങ്ങള് കണ്ടു
ഞങ്ങളെല്ലാം പരസ്പരം നോക്കി പരിഹസിച്ചു ചിരിക്കുകയും
രഹസ്യമായി അരസികന്മാരായ ഭര്ത്താക്കന്മാരുടെ കാലില്
ചവിട്ടുകയും ചെയ്തിരുന്നു .മോഹനെന്നാല് ഞങ്ങള്ക്കെല്ലാം
ഒരു അളവുകോലായി മാറി .ആരാധന മൂത്ത് മൂത്ത് എന്റെ
മനസ്സില് അദേഹത്തിനു ഒരു ദൈവിക പരിവേഷം തന്നെയായി .
ചിന്തകളെ തടുത്തുകൊണ്ട് കോളിംഗ്ബെല്ല് അക്ഷമയോടെ
മുഴങ്ങാന് തുടങ്ങി .ഞാന് വേഗം വാതില് തുറന്നു .സാധാരണ
വിടര്ന്ന ചിരിയുമായി തന്റെ മുഖപ്രസാദത്താല് പരിസരം
ജ്വലിപ്പിച്ച്ചു കൊണ്ടാണ് കാരോ അകത്തേക്ക് കടക്കാറുള്ളത് .
ഇതിപ്പോ മുഖം കടന്നല് കുത്തിയ പോലെ വീര്ത്തിരിക്കുന്നു . .
കാര്യമായ എന്തോ പ്രശ്നമുണ്ട് .
സോഫയില് ചാരിയിരുന്ന് ഞാന് കൊടുത്ത കാപ്പി
കുടിക്കുന്നതിനിടയില് അവള് തന്റെ ഇടതു കൈ വിരലുകള്
മടക്കുകയും നിവര്ത്തുകയും ചെയ്തുകൊണ്ടിരുന്നു .
ചിന്താഭാരത്താല് അവളുടെ നെഞ്ച് ഒരു ആസ്ത്മാരോഗിയു
ടെതെന്നവണ്ണം ഉയര്ന്നു താഴുന്നുണ്ടായിരുന്നു.എന്റെ ഒരു
ചോദ്യം പോലും അവളെ പ്രകോപിപ്പിച്ച്ചേക്കുമെന്ന്
ഞാന് ഭയന്നു.അവസാനം അവള് വല്ലാത്ത ഒരു ഞരക്കത്തോടെ
എന്റെ തോളില് ചാഞ്ഞു .
ആരുടെയെങ്കിലും സങ്കടം കണ്ടാല് സ്വയം ആ സങ്കടത്തില്
അലിഞ്ഞു അവരെക്കാള് വലിയ സങ്കടക്കാരിയാവുന്ന
പ്രകൃതക്കാരിയാണ് ഞാന്.എന്നാലും എനിക്ക് അറിയാവുന്ന
വിധത്തില് ആശ്വസിപ്പിക്കാന് ഒരു ശ്രമം നടത്തി .
'മോഹന് ......... മോഹന് ഓഫീസിലെ ഒരു സത്രീയുമായി
'അഫയര് 'ഉണ്ട് .'അവസാനം അവള് അത് പറഞ്ഞു .
'എന്ത്?'
ഞാന് ചുവരില് ചാരി നിന്ന്കൊണ്ടു ചോദിച്ചു .
'ആരെങ്കിലും അസൂയ കൊണ്ടു പറയുന്നത് ആവും ,അത്
ചിലപ്പോ നല്ല 'friendship ' ആവും .'
ഞാന് സ്വയം വിശ്വസിപ്പിക്കാനെന്ന പോലെ പിറുപിറുത്തു .
അവള് മോഹനെ കയ്യോടെ പിടികൂടിയതും മോഹന്
പാശ്ചാത്താപവിവശനായതും നാട്ടിലെ സ്വത്ത് തന്റെ
പേരിലാക്കിയത് എത്ര നന്നായെന്നുമൊക്കെ പറഞ്ഞു
കൊണ്ടിരുന്നു .ഞാന് പക്ഷെ അതൊന്നും കേക്കുന്നുണ്ടായി-
രുന്നില്ല .എന്റെ മനസ്സില് നടന്ന സ്ഫോടനത്തില്
'ഓറ'യില് പൊതിഞ്ഞ മോഹന്റെ രൂപം
പൊട്ടിച്ചിതറി പോയി .............
അത്ര തെളിയാതെ നിന്ന വേറെ ഒരു രൂപം മെല്ലെ മെല്ലെ
പ്രകാശിച്ചു തുടങ്ങി ,ഒരു കാവല് നക്ഷത്രത്തെപ്പോലെ ................
Saturday, July 24, 2010
ഇപ്പോഴും തിളങ്ങുന്ന കണ്ണുകള്‍
പണ്ടു പണ്ടു,വളരെ പണ്ടു ,എന്നുവെച്ചാല് ഇന്നത്തെ
ജീന്സ് -കുര്ത്ത -അലുക്ക് കമ്മല് പത്രാസുകാരി
സുന്ദരി (ഉം ..........ഉം ...),കുഞ്ഞിപട്ടുപാവാടയും
ജിമിക്കിയും ഇട്ടു ഉണ്ടക്കണ്ണില് കൌതുകവും
തത്തച്ചുണ്ടില് വായാടിത്തവുമായി കിലുകിലുങ്ങനെ
കൊഞ്ചി നടന്ന കാലത്ത് ..........................................
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചും , എന്റെ കണ്ണിന്റെ
നേരെ നേരെ കളിച്ചും , നടുമുറ്റത്ത് വെള്ളത്തില്
കടലാസ് വഞ്ചിയിട്ടും ,സ്വന്തം നിഴലിന്റെ നീളം
അളന്നും 'പ്രാന്തിക്കുട്ടി ' ആയി നടക്കുന്ന കാലത്ത് .......
തോളില് മുട്ടുന്ന കാതുകളും വെഞ്ചാമരം പോലത്തെ
മുടിയും ഉള്ള അമ്മമ്മയായിരുന്നു അവള്ക്കു കൂട്ട് .
അമ്മമ്മയെ കണ്ടാല് ആരുമൊന്നു നോക്കും !
അത്രക്ക്തേജസ് ആണ് ആ മുഖത്ത് !
'ക്ഷീരബല 'നൂറ്റൊന്നാവര്ത്തിച്ചത് തേച്ചു മിനുക്കിയിരുന്ന
അവരുടെ മേനിത്തിളക്കം മരണം വരെയും അവര്
കാത്തുസൂക്ഷിച്ചിരുന്നു .
കാലത്തന്നെ ഒരു കാലം പാല് തിളപ്പിച്ച് അങ്ങോട്ട്
നടക്കുമ്പോഴും ഇങ്ങോട്ട് നടക്കുമ്പോഴും 'പാലുംവെള്ളം '
(അന്ന് പിന്നെ cholesterol ഒന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ)
കുടിച്ചും വീട്ടിനകത്തും പുറത്തും ഉള്ള പണിക്കാരെ
ശാസിച്ചും അവരങ്ങനെ ഒരു സാമ്രാജ്യം ഭരിച്ചു
നടന്നിരുന്നു .
എന്നാല് ഭൂസ്വത്തിനെക്കാളും അവര് ഏറ്റവും
ഗരവിഷ്ടയായിരുന്നത് അവരുടെ പുത്രസമ്പത്തിലായിരുന്നു .
പത്ത് ആണ്മക്കളെ പ്രസവിക്കുക എന്നു വെച്ചാല് ചില്ലറ
കാര്യം വല്ലതും ആണോ ?അതും മുട്ടും കാലുമുറച്ച
അതികായന്മാരെ .നാട് വിറപ്പിച്ചു നടന്നിരുന്ന അല്ല
മേഞ്ഞിരുന്ന ഈ മല്ലന്മാരെല്ലാം അമ്മമ്മയുടെ മുന്പില്
പഞ്ചപാവങ്ങള്.
എന്നാല് അമ്മമ്മയുടെ മനസ്സ് വെണ്ണ പോലെ അലിഞ്ഞിരുന്നത്
തത്തമ്മക്കുട്ടിയുടെ അടുത്തെത്തുമ്പോള് ആണ് .രാത്രികാലങ്ങളില്
അവര് തന്റെ കഥാഭാണ്ഡം കേട്ടഴിക്കുന്നതും കാത്തിരിക്കും
കുട്ടി,അമ്മമ്മയുടെ വയറില് കാലുവെച്ചു നെഞ്ചത്ത്
മുഖമമര്ത്തി കിടക്കാന് ......
കുട്ടിക്ക് അമ്മയുടെ അടുത്ത് അങ്ങനെ കിടക്കാന് പറ്റില്ലാലോ
അമ്മയുടെ അടുത്ത് കുഞ്ഞുവാവയല്ലേ എപ്പോഴും.
അമ്മമ്മക്ക്കൈതോലയുടെ മണമാണ്. മുണ്ടുപെട്ടിയില്
തുണികളുടെ ഇടയില് സൂക്ഷിച്ചിരുന്ന മഞ്ഞ കൈതോലകള് !
കുട്ടി ആരും കാണാതെ മോഷ്ടിച്ച് അലമാരയില് ഉടുപ്പിനടിയില്
കൊണ്ടുവെക്കാറുണ്ട്.അമ്മമ്മയുടെ മണമുണ്ടാവാന് .
അമ്മമ്മയുടെ രൂപത്തില് കുട്ടിക്ക് ഏറ്റവും ഇഷ്ടം
അമ്മമ്മയുടെ കണ്ണുകള് ആണ് .അതങ്ങനെ നിറഞ്ഞ
പീലികളുമായ് വിടര്ന്നു നില്ക്കും.സദാ ഗൌരവത്തില്
ഒറ്റ നോട്ടത്തില് ആളുകളെ വരച്ച വരയില് നിര്ത്തിക്കൊണ്ട് .
തത്തമ്മക്കുട്ടിക്ക് കഥ പറഞ്ഞുതരുമ്പോഴും ചോറൂട്ടുമ്പോഴും
മാത്രം വാത്സല്യത്താല് മാന്തളിര് പോലെ മൃദുവാകും
ആ നോട്ടങ്ങള് .....
അമ്മാമ്മക്ക് എത്ര തരം നോട്ടങ്ങള് ആണെന്ന് കുട്ടി
അത്ഭുതപ്പെടാറുണ്ട് .പണിക്കാരോട് ശാസനാനോട്ടം ,
മരുമക്കളോട് ആഞ്ഞ്ജാനോട്ടം , അച്ച്ചനോടുള്ള
കണ്ണിന്റെ വാലറ്റത്തോടെയുള്ള കള്ളനോട്ടം ...
(അമ്മമ്മ ഏറ്റവും സുന്ദരിയാവുന്നത്
അപ്പോഴാണെന്ന് കുട്ടിക്ക് തോന്നാറുണ്ട് )
കുട്ടിയുടെ കൂടെ കല്ല് കളിക്കുമ്പോള് കുസൃതിനോട്ടം
അങ്ങനെയങ്ങനെ .....................
'അമ്മമ്മ മരിക്കുമ്പോ കണ്ണുകള് എനിക്ക് തരണംട്ടോ ...
പറഞ്ഞുവെച്ചു കുട്ടി .
'മരിച്ച കണ്ണുകള് നിനക്കെന്തിനാണു കുട്ട്യേ ?
അതെനിക്ക് ഒപെരഷന് ചെയ്തു ......പിടിപ്പിക്കാനാ ....
നെനക്കത്രക്കിഷ്ടാനെങ്കില് നീയങ്ങട് എടുത്തോ ........'
രാവിലെ പതിവുപോലെ അമ്മമ്മക്ക് ഉമ്മ കൊടുത്ത്
സ്കൂളില് പോയതാണ്. വന്നപ്പോ അമ്മമ്മ നിലത്ത്
വിരിച്ച പായയില് ശാന്തയായി കണ്ണടച്ച് ഉറങ്ങുന്നുണ്ട്.
തലക്കല് നിലവിളക്ക്,ചുറ്റിലും ആളുകള് ...................
കുട്ടിക്ക് ആരോ ചായ കൊടുത്ത് മുകളില് കൊണ്ടുപോയിരുത്തി .
താഴെ അമ്മയും എല്ലാവരും വലിയ കരച്ചില് ആണ് .
കുട്ടിക്ക് ഒന്നും അറിയില്ലല്ലോ ,അതുകൊണ്ട് സങ്കടം
ഇല്ലെന്നാണ് എല്ലാവരുടെയും വിചാരം .............
മുകളിലെ ജനാലയിലൂടെ നോക്കിയ കുട്ടി അപ്പോഴാണ്
അത് കണ്ടത്,അമ്മമ്മയെ അച്ഛനും വലിയച്ചന്മാരും
ചേര്ന്ന് താങ്ങിപ്പിടിച്ചു കൊണ്ടുപോവുന്നു .അമ്മമ്മയെ
കത്തിക്കാന് കൊണ്ട് പോവുന്നുവെന്ന് ഏട്ടന് പറഞ്ഞതും
കുട്ടി ഇറങ്ങിയോടി ................
'അമ്മാമ്മേടെ കണ്ണുകള് എനിക്ക് താ .........
അത് അമ്മമ്മ എനിക്ക് തരാംന്ന് പറഞ്ഞതാ ........."
ആര് കേള്ക്കാന് !ബുദ്ധിയുറക്കാത്ത കുട്ടികള്
പറയുന്നത് ആരെങ്കിലും കേള്ക്കുമോ ............
അന്ന് രാത്രി കുട്ടി അമ്മയുടെ അടുത്താണ് കിടന്നത്.
അമ്മക്ക് അമ്മമ്മയുടെ കൈതോലയുടെ മണവുമില്ല ,
അമ്മയുടെ നെഞ്ചിനു അമ്മമ്മയുടെ നെഞ്ചിന്റെ
പതുപതുപ്പുമില്ല.കുട്ടിക്ക് ഉറക്കം വന്നില്ല .
'ഇപ്പൊ അമ്മമ്മയെ കത്തിച്ചു കഴിഞ്ഞിട്ടുണ്ടാവുമോ അമ്മേ ?'
'ഉവ്വ് കുട്ടി !'
'കണ്ണ് കത്തിയിട്ടുണ്ടാവോ?'
'നിക്ക് അറീല്ല മോളു! മിണ്ടാതെ കെടന്ന്ഉറങ്ങാന് നോക്ക് .............'
പകല് മുഴുവന് കരഞ്ഞു തളര്ന്നത് കൊണ്ടാവും അമ്മ
വേഗം മയങ്ങിപ്പോയി ....
കുട്ടി ശബ്ദമുണ്ടാക്കാതെ എണീറ്റ് പിറകുവശത്ത് കൂടെ
(മുന്വശത്തപ്പോഴും ആളുകള് ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ട് )
പറമ്പില് തെക്കേ മൂലയിലേക്ക് നടന്നു .രാത്രിയില് കുട്ടിക്ക്
ഒരു പേടിയും തോന്നിയില്ല .കത്തി ബാക്കിയായ കനലുകളുടെ
വെളിച്ചത്തില് അവള് കണ്ടു ......
'അമ്മമ്മയുടെ കണ്ണുകള് !'
കെട്ടടങ്ങിയ ചാരത്തിനിടയില് രണ്ടു വൈരങ്ങള് പോലെ
അവ തിളങ്ങുന്നു .....അമ്മമ്മ ചോറൂട്ടുമ്പോഴത്തെവാത്സല്യ
നോട്ടവുമായി .......
കാറ്റില് കരിയിലകള് മെല്ലെ ഇളകി ..
അമ്മമ്മയുടെ ശബ്ദം കുട്ടി വ്യക്തമായി കേട്ടു.
'തത്തമ്മക്കുട്ടിക്കു അമ്മമ്മേടെ കണ്ണുകള് വേണ്ട ?
എടുത്തോളു'.
ജീന്സ് -കുര്ത്ത -അലുക്ക് കമ്മല് പത്രാസുകാരി
സുന്ദരി (ഉം ..........ഉം ...),കുഞ്ഞിപട്ടുപാവാടയും
ജിമിക്കിയും ഇട്ടു ഉണ്ടക്കണ്ണില് കൌതുകവും
തത്തച്ചുണ്ടില് വായാടിത്തവുമായി കിലുകിലുങ്ങനെ
കൊഞ്ചി നടന്ന കാലത്ത് ..........................................
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചും , എന്റെ കണ്ണിന്റെ
നേരെ നേരെ കളിച്ചും , നടുമുറ്റത്ത് വെള്ളത്തില്
കടലാസ് വഞ്ചിയിട്ടും ,സ്വന്തം നിഴലിന്റെ നീളം
അളന്നും 'പ്രാന്തിക്കുട്ടി ' ആയി നടക്കുന്ന കാലത്ത് .......
തോളില് മുട്ടുന്ന കാതുകളും വെഞ്ചാമരം പോലത്തെ
മുടിയും ഉള്ള അമ്മമ്മയായിരുന്നു അവള്ക്കു കൂട്ട് .
അമ്മമ്മയെ കണ്ടാല് ആരുമൊന്നു നോക്കും !
അത്രക്ക്തേജസ് ആണ് ആ മുഖത്ത് !
'ക്ഷീരബല 'നൂറ്റൊന്നാവര്ത്തിച്ചത് തേച്ചു മിനുക്കിയിരുന്ന
അവരുടെ മേനിത്തിളക്കം മരണം വരെയും അവര്
കാത്തുസൂക്ഷിച്ചിരുന്നു .
കാലത്തന്നെ ഒരു കാലം പാല് തിളപ്പിച്ച് അങ്ങോട്ട്
നടക്കുമ്പോഴും ഇങ്ങോട്ട് നടക്കുമ്പോഴും 'പാലുംവെള്ളം '
(അന്ന് പിന്നെ cholesterol ഒന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ)
കുടിച്ചും വീട്ടിനകത്തും പുറത്തും ഉള്ള പണിക്കാരെ
ശാസിച്ചും അവരങ്ങനെ ഒരു സാമ്രാജ്യം ഭരിച്ചു
നടന്നിരുന്നു .
എന്നാല് ഭൂസ്വത്തിനെക്കാളും അവര് ഏറ്റവും
ഗരവിഷ്ടയായിരുന്നത് അവരുടെ പുത്രസമ്പത്തിലായിരുന്നു .
പത്ത് ആണ്മക്കളെ പ്രസവിക്കുക എന്നു വെച്ചാല് ചില്ലറ
കാര്യം വല്ലതും ആണോ ?അതും മുട്ടും കാലുമുറച്ച
അതികായന്മാരെ .നാട് വിറപ്പിച്ചു നടന്നിരുന്ന അല്ല
മേഞ്ഞിരുന്ന ഈ മല്ലന്മാരെല്ലാം അമ്മമ്മയുടെ മുന്പില്
പഞ്ചപാവങ്ങള്.
എന്നാല് അമ്മമ്മയുടെ മനസ്സ് വെണ്ണ പോലെ അലിഞ്ഞിരുന്നത്
തത്തമ്മക്കുട്ടിയുടെ അടുത്തെത്തുമ്പോള് ആണ് .രാത്രികാലങ്ങളില്
അവര് തന്റെ കഥാഭാണ്ഡം കേട്ടഴിക്കുന്നതും കാത്തിരിക്കും
കുട്ടി,അമ്മമ്മയുടെ വയറില് കാലുവെച്ചു നെഞ്ചത്ത്
മുഖമമര്ത്തി കിടക്കാന് ......
കുട്ടിക്ക് അമ്മയുടെ അടുത്ത് അങ്ങനെ കിടക്കാന് പറ്റില്ലാലോ
അമ്മയുടെ അടുത്ത് കുഞ്ഞുവാവയല്ലേ എപ്പോഴും.
അമ്മമ്മക്ക്കൈതോലയുടെ മണമാണ്. മുണ്ടുപെട്ടിയില്
തുണികളുടെ ഇടയില് സൂക്ഷിച്ചിരുന്ന മഞ്ഞ കൈതോലകള് !
കുട്ടി ആരും കാണാതെ മോഷ്ടിച്ച് അലമാരയില് ഉടുപ്പിനടിയില്
കൊണ്ടുവെക്കാറുണ്ട്.അമ്മമ്മയുടെ മണമുണ്ടാവാന് .
അമ്മമ്മയുടെ രൂപത്തില് കുട്ടിക്ക് ഏറ്റവും ഇഷ്ടം
അമ്മമ്മയുടെ കണ്ണുകള് ആണ് .അതങ്ങനെ നിറഞ്ഞ
പീലികളുമായ് വിടര്ന്നു നില്ക്കും.സദാ ഗൌരവത്തില്
ഒറ്റ നോട്ടത്തില് ആളുകളെ വരച്ച വരയില് നിര്ത്തിക്കൊണ്ട് .
തത്തമ്മക്കുട്ടിക്ക് കഥ പറഞ്ഞുതരുമ്പോഴും ചോറൂട്ടുമ്പോഴും
മാത്രം വാത്സല്യത്താല് മാന്തളിര് പോലെ മൃദുവാകും
ആ നോട്ടങ്ങള് .....
അമ്മാമ്മക്ക് എത്ര തരം നോട്ടങ്ങള് ആണെന്ന് കുട്ടി
അത്ഭുതപ്പെടാറുണ്ട് .പണിക്കാരോട് ശാസനാനോട്ടം ,
മരുമക്കളോട് ആഞ്ഞ്ജാനോട്ടം , അച്ച്ചനോടുള്ള
കണ്ണിന്റെ വാലറ്റത്തോടെയുള്ള കള്ളനോട്ടം ...
(അമ്മമ്മ ഏറ്റവും സുന്ദരിയാവുന്നത്
അപ്പോഴാണെന്ന് കുട്ടിക്ക് തോന്നാറുണ്ട് )
കുട്ടിയുടെ കൂടെ കല്ല് കളിക്കുമ്പോള് കുസൃതിനോട്ടം
അങ്ങനെയങ്ങനെ .....................
'അമ്മമ്മ മരിക്കുമ്പോ കണ്ണുകള് എനിക്ക് തരണംട്ടോ ...
പറഞ്ഞുവെച്ചു കുട്ടി .
'മരിച്ച കണ്ണുകള് നിനക്കെന്തിനാണു കുട്ട്യേ ?
അതെനിക്ക് ഒപെരഷന് ചെയ്തു ......പിടിപ്പിക്കാനാ ....
നെനക്കത്രക്കിഷ്ടാനെങ്കില് നീയങ്ങട് എടുത്തോ ........'
രാവിലെ പതിവുപോലെ അമ്മമ്മക്ക് ഉമ്മ കൊടുത്ത്
സ്കൂളില് പോയതാണ്. വന്നപ്പോ അമ്മമ്മ നിലത്ത്
വിരിച്ച പായയില് ശാന്തയായി കണ്ണടച്ച് ഉറങ്ങുന്നുണ്ട്.
തലക്കല് നിലവിളക്ക്,ചുറ്റിലും ആളുകള് ...................
കുട്ടിക്ക് ആരോ ചായ കൊടുത്ത് മുകളില് കൊണ്ടുപോയിരുത്തി .
താഴെ അമ്മയും എല്ലാവരും വലിയ കരച്ചില് ആണ് .
കുട്ടിക്ക് ഒന്നും അറിയില്ലല്ലോ ,അതുകൊണ്ട് സങ്കടം
ഇല്ലെന്നാണ് എല്ലാവരുടെയും വിചാരം .............
മുകളിലെ ജനാലയിലൂടെ നോക്കിയ കുട്ടി അപ്പോഴാണ്
അത് കണ്ടത്,അമ്മമ്മയെ അച്ഛനും വലിയച്ചന്മാരും
ചേര്ന്ന് താങ്ങിപ്പിടിച്ചു കൊണ്ടുപോവുന്നു .അമ്മമ്മയെ
കത്തിക്കാന് കൊണ്ട് പോവുന്നുവെന്ന് ഏട്ടന് പറഞ്ഞതും
കുട്ടി ഇറങ്ങിയോടി ................
'അമ്മാമ്മേടെ കണ്ണുകള് എനിക്ക് താ .........
അത് അമ്മമ്മ എനിക്ക് തരാംന്ന് പറഞ്ഞതാ ........."
ആര് കേള്ക്കാന് !ബുദ്ധിയുറക്കാത്ത കുട്ടികള്
പറയുന്നത് ആരെങ്കിലും കേള്ക്കുമോ ............
അന്ന് രാത്രി കുട്ടി അമ്മയുടെ അടുത്താണ് കിടന്നത്.
അമ്മക്ക് അമ്മമ്മയുടെ കൈതോലയുടെ മണവുമില്ല ,
അമ്മയുടെ നെഞ്ചിനു അമ്മമ്മയുടെ നെഞ്ചിന്റെ
പതുപതുപ്പുമില്ല.കുട്ടിക്ക് ഉറക്കം വന്നില്ല .
'ഇപ്പൊ അമ്മമ്മയെ കത്തിച്ചു കഴിഞ്ഞിട്ടുണ്ടാവുമോ അമ്മേ ?'
'ഉവ്വ് കുട്ടി !'
'കണ്ണ് കത്തിയിട്ടുണ്ടാവോ?'
'നിക്ക് അറീല്ല മോളു! മിണ്ടാതെ കെടന്ന്ഉറങ്ങാന് നോക്ക് .............'
പകല് മുഴുവന് കരഞ്ഞു തളര്ന്നത് കൊണ്ടാവും അമ്മ
വേഗം മയങ്ങിപ്പോയി ....
കുട്ടി ശബ്ദമുണ്ടാക്കാതെ എണീറ്റ് പിറകുവശത്ത് കൂടെ
(മുന്വശത്തപ്പോഴും ആളുകള് ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ട് )
പറമ്പില് തെക്കേ മൂലയിലേക്ക് നടന്നു .രാത്രിയില് കുട്ടിക്ക്
ഒരു പേടിയും തോന്നിയില്ല .കത്തി ബാക്കിയായ കനലുകളുടെ
വെളിച്ചത്തില് അവള് കണ്ടു ......
'അമ്മമ്മയുടെ കണ്ണുകള് !'
കെട്ടടങ്ങിയ ചാരത്തിനിടയില് രണ്ടു വൈരങ്ങള് പോലെ
അവ തിളങ്ങുന്നു .....അമ്മമ്മ ചോറൂട്ടുമ്പോഴത്തെവാത്സല്യ
നോട്ടവുമായി .......
കാറ്റില് കരിയിലകള് മെല്ലെ ഇളകി ..
അമ്മമ്മയുടെ ശബ്ദം കുട്ടി വ്യക്തമായി കേട്ടു.
'തത്തമ്മക്കുട്ടിക്കു അമ്മമ്മേടെ കണ്ണുകള് വേണ്ട ?
എടുത്തോളു'.
Subscribe to:
Posts (Atom)