Monday, December 20, 2010

കലമ്പുന്ന വാക്കുകള്

തായ് വേരു തേടുന്ന വാക്കുകള്‍
താന്പോരിമ നേടിയ
ദത്തുപുത്രന്മാരെപ്പോലെ
ചൂണ്ടുന്നവിരല്‍ എന്‍ നേരെ
അന്വേഷിപ്പൂ തന്‍ മാതൃകുലം

വിഭ്രമചിത്തയായ് പരതുന്നു ഞാനെന്‍
ധിഷണയില്‍ ,ഹൃത്തില്‍ , ഓര്‍മ്മക്കല്ലിടുക്കുകളില്‍ ;
യുഗാന്തരങ്ങളായ് സ്വരുക്കൂട്ടിയ
അടുക്കും ചിട്ടയും കെട്ട ചിന്തകള്‍ തന്‍
മാറാല കെട്ടിയ കൂമ്പാരക്കൂട്ടങ്ങളില്‍

അനപത്യദുഃഖം പേറുന്ന
മച്ചിച്ചിന്തകള്‍ കെറുവോടെ
മലര്‍ത്തുന്നു കൈത്തലം
വളക്കുന്ന ചുരികക്കൊടികള്‍
നീളുന്നു പഴയ പള്ളിക്കൂടമതില്‍ക്കെട്ടില്‍
സന്മാര്‍ഗ്ഗ ക്ലാസ്സിലെ ചൂരല്‍ വടികളില-
മ്മൂമ്മക്കഥകളിലെ ഗുണപാഠങ്ങളില്‍

പറയിന്‍ കൂട്ടരേ,
നിങ്ങളുടെ ചിന്തകളെന്തിനെന്‍
ഉര്‍വരതയില്‍ ചുരമാന്തി?
പെറ്റു കൂട്ടിയീ 'ക്ലോണ്‍ ' കിടാങ്ങളെ ,
എന്റെയാത്മാവിന്നംശം പേറാത്ത,
എന്‍ജീവ സുഗന്ധം പടര്‍ത്താത്ത
നിര്‍ജ്ജീവ, നിര്‍ഗുണ പരബ്രഹ്മങ്ങളെ!!

Monday, December 13, 2010

നിഴല് പാവക്കൂത്ത്

വാഴക്കൈയിലിരുന്ന കാക്ക താഴെ തെങ്ങിന്
തടത്തില് നിര്ത്തിയിരിക്കുന്ന വെള്ളത്തില്
മുങ്ങി ,കുടഞ്ഞു നിവര്ന്നു, വീണ്ടും വാഴക്കൈ -
യിലിരുന്നു വിരുന്നു വിളിച്ചു .
വെണ്ണീറില് സോപ്പുപൊടി കൂട്ടിയോജിപ്പിച്ചതില്
ചകിരി മുക്കി അവള് പാത്രങ്ങളില് അമര്ത്തിയമര്ത്തി
തേച്ചു .കൊട്ടത്തളത്തിനു പുറത്ത് തേച്ചുവെച്ചിരിക്കുന്ന
പാത്രങ്ങളില് തട്ടി ചിതറിയ സൂര്യരശ്മികള് അവളുടെ
കവിളിലെത്തി ,വിയര്പ്പുതുള്ളികള് മിനുക്കിയ മൂക്കിന്മേല്
പുരണ്ട കരിയില് അലിഞ്ഞു.
അവള് രമ,ഇരുപത്തിരണ്ടു വയസ്സ് പ്രായം ,പ്രീഡിഗ്രീ
ഒന്നാം കൊല്ലപരീക്ഷയെഴുതിയ അവധിക്കാലത്ത് അമ്മയുടെ
മരണശേഷം പഠിപ്പ് നിര്ത്തിയവള്,
രാധമ്മായിയുടെ വീട്ടില് കിട്ടിയ 'വേതനമില്ലാ തൊഴിലാളി '
വേഷത്തില് സന്തുഷ്ട ,
തലയ്ക്കുമീതെ കൂരയും വയറു നിറച്ചു ഭക്ഷണവും
തരുന്നവരോടുള്ള നന്ദിയും കൂറും പ്രകടിപ്പിക്കാന്
രാപ്പകല് ഓടിനടക്കുന്നവള് ...........
പെട്ടെന്ന് അവളുടെ മുന്പില് ഒരു നിഴലനങ്ങി.മടക്കി കുത്തിയ
പാവാടയഴിച്ചു ഒരു വിറയലോടെ അവള് നിന്നു.
അല്പ്പനേരം അനങ്ങാതെ നിന്ന നിഴല് മാഞ്ഞു പോയി .
അവള് നെടുവീര്പ്പിട്ടുകൊണ്ട് പണി തുടര്ന്നു.


രാധമ്മായിയുടെ മൂത്ത മകന് മോനുട്ടന് ആണത് ,ഡല്ഹിയില്
പഠിക്കാന് പോയതില് പിന്നെ അവധിക്കാലങ്ങളില് വരുമ്പോള്
ഇങ്ങനെയാണ് ,'നിഴല്പാവക്കൂത്ത് '!
പണ്ടത്തെ കളിചിരിയില്ല ,തമാശയില്ല .മൌനത്തില് മുങ്ങിയ
നോട്ടങ്ങള് അപ്പോഴുമിപ്പോഴും .പലപ്പോഴും ഒഴിവാക്കാന്
ശ്രമിക്കുന്നത് പോലെ ...
ഒരു കളിക്കൂട്ട്കാരിയില് നിന്നും വേലക്കാരിയിലേക്കുള്ള ദൂരം
താണ്ടിക്കഴിക്കഞ്ഞെന്നു അവള് വേദനയോടെ മനസ്സിലാക്കി .
കണ് വെട്ടത്ത് പെടാതെയിരിക്കാന് ശ്രദ്ധിച്ചു .എന്നാലും ഇഷ്ടമുള്ള
നെയ്പായസമുണ്ടാക്കിയും വസ്ത്രങ്ങള് കഴുകിയും പെട്ടി ഒതുക്കിയും
തന്റെ അദൃശ്യ സാന്നിധ്യം അറിയിച്ച്ചുകൊണ്ടിരുന്നു .

കഴുകിയ പാത്രങ്ങളുമായി രമ അടുക്കളയിലേക്കു നടന്നു .
പഴയ മട്ടിലുള്ള അടുക്കളയില് അരിപ്പെട്ടിയുടെ അടുത്ത്
കെട്ടിഞാത്തിയിരിക്കുന്ന വാഴക്കുലയിലെ അടിയിലെ ഒരു
പഴം പഴുത്ത് വവ്വാല് കടിച്ചിരിക്കുന്നത് അപ്പോഴാണ്
അവള് കണ്ടത് .താഴെ ഞളങ്ങിയ കവടി പാത്രത്തില്
ഒഴിച്ച് വെച്ചിരുന്ന പാല് നക്കികുടിക്കുകയാണ് സുന്ദരിപൂച്ച .
അവളും സുന്ദരിയും ഒന്നിച്ചാണ് വീട്ടില് വന്നുകയറിയത് .
അവള്ക്കിപ്പോഴും ഓര്മ്മയുണ്ട് ,പടിഞ്ഞാറേ പുറത്തെ
ഇറയത്ത് അപരിചിതത്വത്തിന്റെ ചവിട്ടുപടിയില്,
തിമിര്ത്തു പെയ്യുന്ന മഴയില് മിഴിയൂന്നി നിന്ന തന്റെ
വലതുകാലില് മുഖമുരുമ്മി കൂട്ടുകൂടാനെത്ത്തിയ
മഴയില് കുതിര്ന്ന വെളുത്ത രോമങ്ങളും പേടിച്ചരണ്ട
പച്ച കണ്ണുകളും ഉള്ള സുന്ദരി !

പിന്നീടാ സൌഹൃദവര്ഷങ്ങള് എത്രയെത്ര പൂച്ചക്കുഞ്ഞുങ്ങളെ
ആണു പ്രസവിച്ചത് !പൂച്ചകള് പെറ്റുപെരുകുന്നത് വീടിനു
ഐശ്വര്യമായി കണ്ട രാധമ്മായിയും സുന്ദരിയെ ഓമനിച്ചിരുന്നു.
ചായ്പ്പിനടുത്ത്തുള്ള മുറിയില് രമ കിടക്കുന്ന പായയുടെ അടുത്ത്
,രാത്രിയില് അവള് അഴിച്ചു വെക്കുന്ന ദാവണിയുടെ മുകളില്
ആണു സുന്ദരിയുടെ ഉറക്കം .പാല് കുടിച്ച് ,മീശ തുടച്ച സുന്ദരി
രമയെ മുട്ടി നടന്നു ശ്രദ്ധയാകര്ഷിച്ചു.

രമയുടെ അമ്മയുടെ അമ്മാവന്റെ മകനായ വേണുവിന്റെ
ആലോചന വന്നപ്പോള് അവളെ അലട്ടിയ ഒരേ ഒരു കാര്യം
സുന്ദരിയെ വിട്ടുപിരിയേണ്ടി വരുമല്ലോ എന്നത് ആണു .
കറുത്ത് കുറുതായി,മേത്ത് മുഴുവന് രോമക്കാടുമായ് നടക്കുന്ന
വേണുവിനെ കാണുമ്പോള് അവള്ക്കു മുരിക്ക് മരത്ത്തെയാണ്
ഓര്മ്മ വരിക .അവനുമായുള്ള വിവാഹം മൂലം പാത്രം
തേയ്ക്കുന്ന വെണ്ണീര് (അവിടെ കത്തിക്കാന് ഉപയോഗിക്കുന്നത്
അറക്കാപൊടിയാണ് എന്ന് നളിനിയമ്മായി പറഞ്ഞു കേട്ടിട്ടുണ്ട് )
വ്യത്യാസമുളളതാവും എന്നതല്ലാതെ വേറെ ഒരു പ്രത്യേകതയും
അവളുടെ ജീവിതത്തിലുണ്ടാകുമെന്നു അവള് കരുതുന്നില്ല .അതുകൊണ്ട്
തന്നെ വിശേഷം അവളില് ഒരു മാറ്റവും ഉണ്ടാക്കിയില്ല .

ഉച്ചയൂണിന്റെ വിഭവങ്ങള് നടുത്തളത്തിലെ വലിയ ഊണ്
മേശമേല് നിരത്തുമ്പോള്പതിവിനു വിപരീതമായി
അവിടത്തെ ശ്മശാന മൂകതയില് അവളുടെ ഉള്ളു ഒന്ന്
പിടഞ്ഞു .മോനുട്ടന് ഇഷ്ടമുള്ള നെയ്പായസം മേശമേല്
വെയ്ക്കവേ കൈ വിറച്ച് ഒരു തുള്ളി പായസം മേശമേല്
വീണു .മുഖം തിരിച്ചു അവളെ നോക്കിയ രാധമ്മായിയുടെ
കണ്ണില് മുന്പൊരിക്കലും കാണാത്ത ഭാവപ്പകര്ച്ച .
'ഇന്നെന്താ നെയ്പായസം ?'
ചോദ്യത്തില് പരിഹാസത്തിന്റെ മേമ്പൊടി .
'അത് ഞാന് മോനുട്ടന് ഇഷ്ടമല്ലേ എന്ന് കരുതിയാണ് '......
അവളുടെ സ്വരം ഇടറി .
'നീ നെയ്പായസം വിളംബിയിരുന്നതെന്റെ മകന്റെ മനസ്സില് ആണല്ലേ ?''
രാധമ്മായി ചീറി .
'അമ്മേ !'മോനുട്ടന്റെ വിളിയില് നിശബ്ദമായ മുറിയില് ഒരു
ഊഷ്മളബന്ധത്തിന്റെ ശവമടക്ക് കഴിഞ്ഞു .
നെയ്പായസത്ത്തിന്റെ മണം രമയുടെ മൂക്കിലും വായിലും
നിറഞ്ഞു അവളുടെ തൊണ്ടയില് അമര്ത്തിയ തേങ്ങല് ആയി
മാറി .

രാത്രിയില് അവളുടെ മുറിയില് വസ്ത്രങ്ങളല്ലാതെ,മോനുട്ടന്
പണ്ട് കോളേജില് നിന്നും കന്യാകുമാരിയിലേക്ക് ടൂര് പോയിട്ട്
അവള്ക്കു കൊടുത്ത ശംഖു മാലയും അച്ഛന്റെയും അമ്മയുടെയും
ഫോട്ടോയും അടങ്ങിയ പഴയ വി . .പി ബാഗുമെടുത്ത്
രമ അറിയാത്ത ജീവിതത്തിന്റെ നിസ്സംഗതയിലേക്ക് വാതില്
തുറന്നു .സുന്ദരി അവളുടെ മുന്പിലായി നടന്നു .
മുറ്റത്ത് അരണ്ട നിലാവെളിച്ചത്തില് ,വൈകിയിട്ടു
പെയ്ത മഴയില് അയയിലിട്ടിരിക്കുന്ന നനഞ്ഞ തുണികള്
എടുത്തു വെച്ചില്ലല്ലോ എന്ന കുറ്റബോധത്തോടെ രമ നടന്നു .
പടി ശബ്ദമുണ്ടാക്കാതെ തുറന്നു ,വലിയ മൂവാണ്ടന് മാവിന്റെ
നിഴല് കടന്നു നടന്നു നീങ്ങിയ രമ മുന്പില് ഒരു നിഴലനക്കം
കണ്ടു തരിച്ചു നിന്നു .പിന്നെ അവളുടെ നിഴലും നിഴലും
ഒന്നായി ഒരു ജീവിതത്തിന്റെ ആഴം അളക്കുന്നതു എങ്ങനെയെന്നു
വിസ്മയം പൂണ്ടു .

Tuesday, December 7, 2010

തീക്കനല്പ്പൂവ്

എന്റെയുള്ളിലൊരു പൂ വിരിഞ്ഞു !
മഞ്ഞയില് ചോന്ന വരയുള്ള
ഇതളുകളില് കണ്ണാടിയുള്ള
അഗ്രങ്ങളില് നഖങ്ങളുള്ള
ജ്വലിക്കും ശോഭയുള്ള
തീക്കനല്പ്പൂവ് !

പിച്ചിചീന്തിയ ഇതളിന്ചീളില്
വിരിയുന്നനേകം പൂക്കള്
നീട്ടുന്ന നഖത്തിന് വേരുകള്
കെട്ടുപിണഞ്ഞൊരു ചിതയൊരുക്കി ,
ആളുന്നു പിന്നെയും

ഒരു കിണറ്റിലെ വെള്ളം
മുഴുവനുമൊഴിച്ചു
കെടുന്നില്ല ജ്വാലകള്
ഒരു കാലവര്ഷ മഴ മുഴുവനും കൊണ്ടു ,
ആളുന്നു പിന്നെയും

ദഹിക്കുന്നാരൂഡമാം വിശ്വാസങ്ങള്
വളമായിടട്ടെ പെരുകുന്ന പൂക്കള്ക്ക് ,
മരുഭൂവില് വിരിഞ്ഞോരീ
തീക്കനല്പ്പൂപാടത്തിന്!
ജാലകം